TRENDING:

കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം

Last Updated:

എക്സൈസ് വകുപ്പിൽ ഏകദേശം 6,000 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു

advertisement
ബെംഗളൂരു: കർ‌ണാടകയിൽ മദ്യഷോപ്പ് ലൈസൻസുകൾ അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ബിജെപിയും ജെഡിഎസും പ്രതിഷേധം കടുപ്പിച്ചു. എക്സൈസ് മന്ത്രി ആർ ബി തിമ്മാപ്പൂരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ രാത്രികാല പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ അംഗങ്ങൾ നിയമസഭാ പരിസരത്ത് കുത്തിയിരിപ്പ് സമരം തുടരുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
Image: Screengrab/  News18 Kannada
Image: Screengrab/ News18 Kannada
advertisement

ചൊവ്വാഴ്ച നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ അശോകയാണ് ആരോപണം ഉന്നയിച്ചത്. ലൈസൻസുകൾ നൽകുന്നതിനും സ്ഥലംമാറ്റങ്ങൾക്കും എക്സൈസ് വകുപ്പിൽ വലിയ തോതിൽ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിംഗുകൾ പുറത്തുവന്നിട്ടുണ്ടെന്നും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളടങ്ങിയ മൂന്ന് പെൻഡ്രൈവുകളും അദ്ദേഹം സഭയിൽ പ്രദർശിപ്പിച്ചു.

പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണങ്ങൾ

എക്സൈസ് വകുപ്പിൽ ഏകദേശം 6,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രാഥമിക വിവരം. ഈ പണം ഏത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയതെന്ന് അന്വേഷിക്കണമെന്ന് അശോക ആവശ്യപ്പെട്ടു. വകുപ്പ് ഭരിക്കാൻ മന്ത്രി തിമ്മാപ്പൂർ അയോഗ്യനാണെന്ന് വൈൻ മർച്ചന്റ്‌സ് അസോസിയേഷൻ പറഞ്ഞിട്ടുണ്ടെന്ന് അശോക ചൂണ്ടിക്കാട്ടി. അഴിമതി തുടർന്നാൽ കടകൾ അടച്ച് പണിമുടക്കുമെന്ന് വ്യാപാരികൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

advertisement

2,000 പുതിയ ലൈസൻസുകൾ (CL-7) നൽകിയതിൽ ഓരോന്നിനും 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ട്. കൂടാതെ എല്ലാ മാസവും 10-ാം തീയതി കൃത്യമായി കൈക്കൂലി നൽകിയില്ലെങ്കിൽ കടയുടമകളെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരു ദളിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യം വെക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയെ അശോക വിമർശിച്ചു. അഴിമതിക്ക് മറപിടിക്കാൻ ദളിത് ഐഡന്റിറ്റി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ മറുപടി

എന്നാൽ ഈ ആരോപണങ്ങളെല്ലാം മന്ത്രി തിമ്മാപ്പൂർ നിഷേധിച്ചു. താൻ രാജിവെക്കില്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെയും മകന്റെയും പേര് ചിലർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

ബെംഗളൂരു അർബൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ് നായിക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അടുത്തിടെ പിടികൂടിയിരുന്നു. പുതിയ ലൈസൻസ് അനുവദിക്കുന്നതിന് 80 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടതായാണ് പരാതി.

സംസ്ഥാനത്തെ എക്സൈസ് വകുപ്പ് അഴിമതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെന്നും സർക്കാരിന്റെ മുഖത്തേറ്റ കരിനിഴലാണിതെന്നും മുൻ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The BJP and JD(S) have intensified their protests following allegations of massive bribery in the issuance of liquor shop licenses in Karnataka. The opposition has launched an overnight protest in the Legislative Assembly, demanding the resignation of Excise Minister RB Thimmapur. Opposition members continued their sit-in protest on the assembly premises and raised slogans against the government.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
Advertisement
Open in App
Home
Video
Impact Shorts
Web Stories