TRENDING:

പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് സഹായം നൽകിയ ലഷ്കർ ഭീകരൻ‌ പിടിയിൽ

Last Updated:

പഹൽഗാം ആക്രമണത്തിൽ ഭീകരർക്ക് വേണ്ട സഹായങ്ങൾ നൽകിയ കുൽഗാമിൽ നിന്നുള്ള മുഹമ്മദ് യൂസഫ് കടാരിയയെ ജമ്മു കശ്മീർ പൊലീസാണ് അറസ്റ്റ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്ക് സഹായം നൽകിയ ഒരാളെ ജമ്മു കശ്മീർ അറസ്റ്റ് ചെയ്തു. പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 26 വയസ്സുള്ള മുഹമ്മദ് യൂസഫ് കടാരിയ എന്നയാളാണ് പിടിയിലായത്. ജൂലൈയിലെ 'ഓപ്പറേഷൻ മഹാദേവി'നിടെ പിടിച്ചെടുത്ത ആയുധങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം അദ്ദേഹത്തെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മുഹമ്മദ് യൂസഫ് കടാരിയ (News18)
മുഹമ്മദ് യൂസഫ് കടാരിയ (News18)
advertisement

ലഷ്‌കർ-ഇ-തൊയ്ബ (ടിആർഎഫ്) യുടെ പ്രധാന പ്രവർത്തകനും കുൽഗാം സ്വദേശിയുമായ കടാരിയയെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. ഈ വർഷം ജൂലൈയിൽ 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക നീക്കത്തിനിടെ ദച്ചിഗാം വനത്തിൽ വെച്ച് കൊല്ലപ്പെട്ട ഭീകരർക്ക് സാമഗ്രികൾ എത്തിച്ചുനൽകി എന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.

"തെക്കൻ കശ്മീരിൽ നിന്ന് ഒരു ഓവർ ഗ്രൗണ്ട് വർക്കറെ ശ്രീനഗർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുൽഗാമിൽ നിന്നുള്ള മുഹമ്മദ് യൂസഫ് കടാരി (26) ആണ് ഇയാൾ. 'ഓപ്പറേഷൻ മഹാദേവി'ൽ കൊല്ലപ്പെട്ട ഭീകരർക്ക് സാമഗ്രികൾ എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ട്," ഒരു പോലീസ് ഉദ്യോഗസ്ഥൻ സിഎൻഎൻ ന്യൂസ് 18-നോട് പറഞ്ഞു.

advertisement

ആയുധ നിയമത്തിലെ 7/25 വകുപ്പ്, യുഎപിഎയിലെ 13, 16, 18, 20, 38 എന്നീ വകുപ്പുകൾ പ്രകാരമാണ് കടാരിയയെ അറസ്റ്റ് ചെയ്തത്.

പഹൽഗാം ആക്രമണം

ജമ്മു കശ്മീരിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഏപ്രിൽ 22ന് പഹൽഗാമിൽ നടന്നത്. പാകിസ്ഥാൻ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് 26 പേർ കൊല്ലപ്പെട്ടു. ലഷ്‌കറിന്റെ ഉപവിഭാഗമായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (ടിആർഎഫ്) ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം, മെയ് 7ന്, ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ബോംബിട്ട് തകർത്തു. പുലർച്ചെ നടന്ന ഈ ആക്രമണങ്ങളിൽ 100-ലധികം ഭീകരർ കൊല്ലപ്പെട്ടു.

advertisement

ഓപ്പറേഷൻ മഹാദേവ്

പിന്നീട്, ശ്രീനഗറിനടുത്തുള്ള ദച്ചിഗാമിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചതിനെത്തുടർന്ന് മെയ് 22-ന് 'ഓപ്പറേഷൻ മഹാദേവ്' ആരംഭിച്ചു. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിന് ശേഷം ജൂലൈ 28ന് ആക്രമണം തുടങ്ങി.

പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന സുലൈമാൻ എന്ന ആസിഫിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും ദച്ചിഗാം നാഷണൽ പാർക്കിനടുത്തുള്ള ഹാർവാൻ പ്രദേശത്തെ മുൽനാറിൽ വെച്ച് സൈന്യത്തിന്റെ എലൈറ്റ് പാരാ കമാൻഡോകൾ ഏറ്റുമുട്ടലിൽ വധിച്ചു.

കഴിഞ്ഞ വർഷം സോനമാർഗ് ടണൽ ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരർ.

advertisement

ഓപ്പറേഷനിടെ, സൈന്യം ഒരു ഭീകര ഒളിത്താവളം കണ്ടെത്തുകയും എകെ-47, എം9 റൈഫിളുകൾ ഉൾപ്പെടെ നിരവധി തോക്കുകൾ കണ്ടെടുക്കുകയും ചെയ്തു. ഈ ആയുധങ്ങളും മറ്റ് ഉപകരണങ്ങളുമാണ് മുഹമ്മദ് കടാരിയയെ കണ്ടെത്താനും പിടികൂടാനും ജമ്മു കശ്മീർ പൊലീസിനെ സഹായിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Jammu and Kashmir Police have arrested a man who provided assistance to the terrorists involved in the April 22 attack in Pahalgam. According to police sources, the arrested individual has been identified as 26-year-old Mohammad Yousuf Kataria.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് സഹായം നൽകിയ ലഷ്കർ ഭീകരൻ‌ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories