എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ പവാറിന് ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിമാനം പൂർണമായും കത്തിനശിച്ച ദൃശ്യങ്ങളും, അപകടത്തിൽ പെട്ടവരെ ആംബുലൻസിൽ കൊണ്ടുപോകുന്നതുമായുള്ള ദൃശ്യങ്ങൾ തുടക്കത്തിലേ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തകർന്നുവീണ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി കാണാം. വിമാനത്തിൽ നിന്ന് തീയും പുകയും ഉയർന്നു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് പവാർ യാത്ര ചെയ്തത്, അതിൽ മറ്റ് മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
advertisement
ചൊവ്വാഴ്ച മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പവാർ പങ്കെടുത്തിരുന്നു. പൂനെയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കായി അദ്ദേഹം ബാരാമതിയിലേക്കുള്ള യാത്രയിലായിരുന്നു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വിമാനം പറന്നുയരുന്നതിനിടെ പ്രതിസന്ധിയിലാവുകയും റൺവേയിൽ ഇടിച്ചു വീഴുകയും ചെയ്തു. ഇത് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും മറ്റ് വിമാനങ്ങളുടെ വരവും പോക്കും വൈകിക്കുകയും ചെയ്തു. ഒരു സ്വകാര്യ ഓപ്പറേറ്ററാണ് ബാരാമതി വിമാനത്താവളം നടത്തിയിരുന്നത്. അടുത്തിടെ ഇതിന്റെ ചുമതല മഹാരാഷ്ട്ര വിമാനത്താവള വികസന കമ്പനിക്ക് കൈമാറി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടുന്ന മുറയ്ക്ക് മാത്രമേ, യഥാർത്ഥ വിവരങ്ങൾ പറയാൻ സാധിക്കൂ.
അദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിൽ നിന്നും അപകടം നടന്ന ബാരാമതിയിലേക്ക് തിരിച്ചതായി റിപ്പോർട്ട് ഉണ്ട്.
Summary: Maharashtra Deputy Chief Minister Ajit Pawar died in a private plane crash in Maharashtra. Five others, including the pilot, who was travelling with him, were among those killed in the accident. He was travelling to attend four party meetings on Wednesday
