ഡ്രോൺ കണ്ടപ്പോൾ ഓട്ടം!
പരീക്ഷാ ക്രമക്കേടുകൾ തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ പുറം ഭിത്തിയിലൂടെയും ജനാലകളിലൂടെയും വലിഞ്ഞുകയറി രക്ഷിതാക്കൾ അകത്തേക്ക് തുണ്ടുകൾ എറിഞ്ഞുകൊടുക്കുന്നത് ഡ്രോൺ ക്യാമറ കൃത്യമായി പകർത്തി. ഡ്രോൺ അടുത്തേക്ക് വരുന്നത് കണ്ടതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ താഴേക്ക് ചാടി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ബിഹാർ ആവർത്തിക്കുന്നുവോ?
advertisement
2015-ൽ ബിഹാറിൽ നടന്ന സമാനമായ സംഭവം അന്ന് ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. അന്ന് സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ സ്പൈഡർമാനെപ്പോലെ വലിഞ്ഞുകയറി തുണ്ടുകൾ കൈമാറുന്ന നൂറുകണക്കിന് ആളുകളുടെ ചിത്രം വൈറലായിരുന്നു. ആ സംഭവത്തിന് പിന്നാലെ അഞ്ഞൂറോളം വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കിയിരുന്നു. സമാനമായ രീതിയിൽ മഹാരാഷ്ട്രയിലും കോപ്പിയടി വ്യാപകമാകുന്നു എന്ന തിരിച്ചറിവിലാണ് ഡ്രോൺ നിരീക്ഷണം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
നിരീക്ഷണം ശക്തമാണെങ്കിലും ചിലയിടങ്ങളിൽ പോലീസുകാരും അധികൃതരും കൈക്കൂലി വാങ്ങി കോപ്പിയടിക്ക് ഒത്താശ ചെയ്യുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.
Summary: In a bizarre incident in Maharashtra's Beed district, parents and relatives were caught on drone camera climbing the windows of a junior college to provide answer bits to Class 12 students during their English exam. The educational department deployed drones to monitor malpractice, leading to the discovery. This incident echoes a massive 2015 cheating scandal in Bihar, raising concerns about the integrity of board examinations.
