'West Bengal' എന്ന പേരിലെ 'W' അക്ഷരമാലയുടെ അവസാനം വരുന്നതിനാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും അഭിമുഖങ്ങളിലും പരീക്ഷകളിലും അവസരം ലഭിക്കുന്നത് ഏറ്റവും ഒടുവിലാണെന്ന് മമത പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗങ്ങളിൽ പോലും തനിക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നത് അവസാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 'ബംഗ്ലാ' (Bangla) എന്നാക്കിയാൽ സംസ്ഥാനത്തിന്റെ സ്ഥാനം പട്ടികയിൽ നാലാമതാകും.
1947-ലെ വിഭജനത്തിന്റെ അവശേഷിപ്പായ 'വെസ്റ്റ്' (പശ്ചിമ) എന്നത് ഇപ്പോൾ പ്രസക്തമല്ലെന്ന് വിദഗ്ധർ പറയുന്നു. 'ഈസ്റ്റ് ബംഗാൾ' (കിഴക്കൻ ബംഗാൾ) ഇപ്പോൾ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറിയ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ എന്ന പേരിന്റെ ആവശ്യമില്ലെന്നാണ് വാദം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കേരളത്തിന്റെ പേര് മാറ്റം അംഗീകരിക്കാൻ കാരണമെന്ന് മമത ആരോപിച്ചു. ഈ സഖ്യം ഇപ്പോൾ പരസ്യമാണെന്നും അവർ കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിനോട് കേന്ദ്രം നിരന്തരം വിവേചനം കാണിക്കുകയാണെന്നും മമത പറഞ്ഞു.
advertisement
2011 മുതൽ മമത സർക്കാർ ഇതിനായി ശ്രമിക്കുന്നുണ്ട്. 2018-ൽ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഒരേപോലെ 'ബംഗ്ലാ' എന്നാക്കി മാറ്റാൻ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അയൽരാജ്യമായ ബംഗ്ലാദേശുമായി പേരിന് സാമ്യമുണ്ടെന്ന കാരണം പറഞ്ഞ് കേന്ദ്രം ഇത് തടയുകയാണെന്നാണ് തൃണമൂൽ വാദിക്കുന്നത്.
Summary: West Bengal Chief Minister Mamata Banerjee has lashed out at the BJP-led Central Government, accusing it of an "anti-Bengali" stance following the approval of Kerala’s name change to 'Keralam'. While she congratulated the people of Kerala, she raised serious questions about why West Bengal's long-standing request to be renamed 'Bangla' remains ignored.
