TRENDING:

ക്യാമറ നോക്കി കൈവീശുന്ന സഞ്ചാരി, പിന്നിൽ വെടിയൊച്ചകൾ; ഇത് അത്ഭുതാവഹമായ രക്ഷപെടൽ

Last Updated:

ഇദ്ദേഹം ക്യാമറയെ നോക്കി കൈവീശുമ്പോൾ, പിന്നണിയിൽ വെടിയൊച്ചകൾ ഉയരുന്നത് കേൾക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു കശ്മീരിലെ പഹൽഗാമിൽ (Pahalgam) 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുവരുന്ന വാർത്തകളും വിവരങ്ങളും സൃഷ്‌ടിച്ച നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. വേദനാജനകമായ വിശദാംശങ്ങളും അസ്വസ്ഥത ഉളവാക്കുന്ന വീഡിയോകളും പുറത്തുവരുന്നത് തുടരുകയാണ്. സമീപ വർഷങ്ങളിൽ താഴ്‌വരയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, നയനമനോഹരമായ ബൈസരൺ പുൽമേടിലൂടെ ഒരാൾ നടന്നുപോകുന്ന ദൃശ്യം വൈറലായി മാറിക്കഴിഞ്ഞു. ഇദ്ദേഹം ക്യാമറയെ നോക്കി കൈവീശുമ്പോൾ, പിന്നണിയിൽ വെടിയൊച്ചകൾ ഉയരുന്നത് കേൾക്കാം.

പുൽമേടിന്റെ പ്രകൃതി ഭംഗി മുഴുവൻ തുടക്കത്തിൽ ദൃശ്യമാകുന്നുവെങ്കിലും, പെട്ടെന്ന് തന്നെ രംഗം ഭയാനകമായി മാറുന്നു. വെടിയൊച്ചകളുടെയും നിലവിളികളുടെയും ശബ്ദം ഉയരുന്നതും, മാരകമായ ആക്രമണത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു.

ഏതാനും മിനിറ്റുകൾക്കുള്ളിൽ, മറ്റൊരു വീഡിയോയിൽ, അതേ വ്യക്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. ഒരു ഭീകരാക്രമണം നടന്നതായി ഇത് സ്ഥിരീകരിക്കുന്നു.

advertisement

വെടിയൊച്ച കേട്ടതിന്റെ ഞെട്ടലിൽ, താൻ കഷ്ടിച്ച് രക്ഷപ്പെട്ടതിനെ കുറിച്ച് വിവരിക്കുകയും, ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആക്രമണത്തിൽ കുടുങ്ങിയ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുമ്പോൾ തന്നെ തന്റെ ജീവൻ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഭീകരർ മലനിരകളിൽ നിന്ന് ഇറങ്ങിവന്ന് പഹൽഗാമിനടുത്തുള്ള ബൈസരൺ താഴ്‌വരയിലെ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.

പച്ചപ്പു നിറഞ്ഞ പുൽമേടുകളും വിശാലമായ കാഴ്ചകളും കൊണ്ട് 'മിനി സ്വിറ്റ്സർലൻഡ്' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താഴ്‌വര കൂട്ടക്കൊലക്ക് സാക്ഷിയായി.

advertisement

ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റവും വലിയ സിവിലിയൻ ഭീകരാക്രമണമാണിത്.

സ്ഥലം സന്ദർശിക്കാൻ പോയ വിനോദസഞ്ചാരികളായിരുന്നു ഇരകളിൽ ഭൂരിഭാഗവും. മരിച്ചവരിൽ രണ്ട് വിദേശ പൗരന്മാരും രണ്ട് പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ആക്രമണത്തിന് തൊട്ടുപിന്നാലെ, പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) പ്രോക്സി സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Man waves to camera in Pahalgam while gunshots are heard at a distance

മലയാളം വാർത്തകൾ/ വാർത്ത/India/
ക്യാമറ നോക്കി കൈവീശുന്ന സഞ്ചാരി, പിന്നിൽ വെടിയൊച്ചകൾ; ഇത് അത്ഭുതാവഹമായ രക്ഷപെടൽ
Open in App
Home
Video
Impact Shorts
Web Stories