ജീവനക്കാരുടെ എണ്ണം കൂടുതലായതാണ് ബിഎസ്എൻഎല്ലിനെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിൻറെ വിലയിരുത്തൽ. എന്നാൽ ശമ്പള കുടിശ്ശിക ലഭിച്ചിട്ടില്ലെന്നും ആനുകൂല്യങ്ങളിൽ ഉൾപ്പെടെ ആശങ്കയുണ്ടെന്നും ജീവനക്കാരിൽ ചിലർ പറയുന്നു.
ALSO READ:'പമ്പയാറിൻ പനിനീർ കടവിൽ' ... ഗായിക സിതാരയെ മകൾ കാര്യായിട്ട് പാട്ട് പഠിപ്പിക്കുവാണ്
9000 ത്തോളം ജീവനക്കാരുള്ള കേരളത്തിൽ 4500 ഓളം പേരാണ് ഇന്ന് വിരമിക്കുന്നത്. ഇതിൽ 1795 ജീവനക്കാരുള്ള എറണാകുളം ജില്ലയിൽ മാത്രം 1027 പേരും വിരമിക്കും. ഇത്രയേറെ ജീവനക്കാർ പോകുന്നത് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ബി എസ് എൻ എൽ അധികൃതർ പറയുന്നത്. പുറത്ത് പോകുന്നവർക്ക് പകരമായി കരാറടിസ്ഥാനത്തിൽ ജീവനക്കാരെ എടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. സ്വയം വിരമിക്കലിലൂടെ പുറത്തു പോകുന്നവർക്ക് പ്രത്യേകം വിരമിക്കൽ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
advertisement
