ചർച്ചകൾ സംബന്ധിച്ച് അന്തിമ തീരുമാനം പറയാൻ സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുമെന്ന് ഇറാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശം. ഇന്ത്യയുടെ ഊർജ്ജ സംരക്ഷണത്തെ കുറിച്ചും ചർച്ചകൾ നടന്നതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളും, നാവികരും, തീർത്ഥാടകരും ഉൾപ്പെടെ 9,000 ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. നിരവധി ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
advertisement
സംഘർഷങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൾഫിലെ നിരവധി നേതാക്കളുമായി ചർച്ച നടത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി പ്രധാനമന്ത്രി സംസാരിച്ചു. വർദ്ധിച്ചുവരുന്ന സംഘർഷത്തിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
