യൂണിഫോം ധരിച്ച മറ്റ് സൈനിക ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ എംഎൻഎസ് ഓഫീസർമാർക്ക് നിഷേധിക്കപ്പെട്ടിരുന്ന ചരിത്രപരമായ വിവേചനത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
പുതിയ ഭേദഗതി പ്രകാരം കേന്ദ്ര സിവിൽ സർവീസുകളിലും മറ്റ് സർക്കാർ ജോലികളിലും മുൻ സൈനികർക്കായി മാറ്റിവെച്ചിട്ടുള്ള തൊഴിൽ സംവരണത്തിന് എംഎൻഎസ് ഓഫീസർമാരും അർഹരായിരിക്കും. വിരമിച്ച ശേഷം വിവിധ മത്സര പരീക്ഷകൾക്ക് അപേക്ഷിക്കുമ്പോൾ മറ്റ് സായുധ സേനാംഗങ്ങൾക്ക് ലഭിക്കുന്ന പ്രായപരിധി ഇളവുകൾ ഇവർക്കും ലഭ്യമാകും. കൂടാതെ കേന്ദ്രീയ സൈനിക് ബോർഡ് നടത്തുന്ന എല്ലാ പുനരധിവാസ-ക്ഷേമ പദ്ധതികളുടെയും പൂർണ്ണമായ പ്രയോജനം ഇനി മുതൽ നഴ്സിംഗ് ഓഫീസർമാർക്കും ഉറപ്പാക്കാം.
advertisement
കര, നാവിക, വ്യോമസേനകളുടെ ഭാഗമായി യുദ്ധമുന്നണികളിലും ദുർഘടമായ മലനിരകളിലും നാവിക പ്ലാറ്റ്‌ഫോമുകളിലും ഇവർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും വിരമിച്ച ശേഷം മുൻ സൈനിക പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നില്ല. സായുധ സേനയുടെ ആരോഗ്യ സംരക്ഷണത്തിലും പ്രവർത്തന സന്നദ്ധതയിലും ഇവർ വഹിക്കുന്ന നിർണായക പങ്കിനെ സർക്കാർ ഇപ്പോൾ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ്. സായുധ സേനാ മെഡിക്കൽ സർവീസസിന്റെ (AFMS) പ്രധാന ഭാഗമായ എംഎൻഎസ്, സേനയിലെ വനിതാ ഓഫീസർമാർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന വിഭാഗം കൂടിയാണ്. സൈനിക സേവനത്തിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിനും സ്ഥാപനപരമായ തുല്യത കൈവരിക്കുന്നതിനും ഈ തീരുമാനം വലിയ ഊർജ്ജം പകരും. വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വന്നതോടെ സർവീസിലുള്ളവർക്കും വിരമിച്ചവരുമായ ആയിരക്കണക്കിന് നഴ്സിംഗ് ഓഫീസർമാർക്ക് പുതിയ നിയമങ്ങളുടെ ഗുണം ലഭിക്കും.
