പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തവർ അസ്വാഭാവികമായി പെരുമാറിയതിനെ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. ഫെബ്രുവരി 19-ന് നടന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂണിഫോമിലായിരുന്ന ഉദ്യോഗസ്ഥനെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് തല്ലുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിതാവിനും ക്രൂരമായ മർദ്ദനമേറ്റു.
ഘോഷയാത്രയ്ക്ക് സമീപം ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ഉദ്യോഗസ്ഥന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്നും ആസൂത്രിതമായാണ് തങ്ങളെ ആക്രമിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
advertisement
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. രാജ്യസേവനം നടത്തുന്ന ഒരു ഉദ്യോഗസ്ഥനോട് ഇത്തരത്തിൽ പെരുമാറിയത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. തെറ്റായ കാര്യങ്ങൾക്കെതിരെ പ്രതികരിച്ച ഒരു സൈനികനെ ആക്രമിക്കുന്നത് നമ്മുടെ പൗരബോധത്തിന്റെ പരാജയമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നുമാണ് ആവശ്യം.
