പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഒരു ഭരണാധികാരി മാത്രമല്ല, നമ്മെ പ്രചോദിപ്പിക്കുന്ന ഒരു വലിയ നേതാവ് കൂടിയാണ്. യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും വ്യക്തമായ കാഴ്ചപാടിനെയും ഞാൻ എപ്പോഴും അത്ഭുതത്തോടെയാണ് കാണുന്നത്.
പ്രധാനമന്ത്രിയുമായി പലതവണ കുടിക്കാഴ്ച നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞന്റെയും ഉറച്ചനിലപാടുകളുള്ള ദീർഘദർശിയായ നേതാവിന്റെയും സാമിപ്യമാണ്. കലാകാരന്മാരോടും ക്രിയേറ്റേഴ്സിനോടും അദ്ദേഹം കാണിക്കുന്ന സ്നേഹവും കരുതലും ബഹുമാനവും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ ശക്തിയെയും കാഴ്ചപ്പാടിലെ വ്യക്തിയെയും ഞാനെന്നും ആരാധിച്ചിട്ടുണ്ട്. അദ്ദേഹം രാജ്യത്തെ അമ്മയെ പോലെയാണ് സ്നേഹിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
advertisement
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിനെ കുറിച്ചും മോഹൻലാൽ മനസുതുറന്നു. ദാദാസാഹേബ് പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തത് മഹാഭാഗ്യമായാണ് താൻ കാണുന്നത്. ഇത് മുഴുവൻ മലയാള സിനിമാ വ്യവസായത്തിനും ലഭിച്ച അംഗീകാരമാണ്. ഇത് സ്വപ്നസാക്ഷാത്കാരമാണെന്നും മോഹൻലാൽ പറഞ്ഞു.
