ഹോപ്ഫാമിലെ നടപ്പാതയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ) ചിതറി കിടക്കുന്നതിനാൽ, ഇതിനിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പി യുവതി ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്ന് പോലീസ് പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും രംഗത്തുവന്നു.
വിശാഖപട്ടണം തുറമുഖത്ത് 25 ഓളം ബോട്ടുകൾക്ക് തീപിടിച്ചു; 40 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
സംഭവത്തിൽ ഇടപെട്ട കര്‍ണാടക ഊർജമന്ത്രി കെ.ജെ.ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈൻമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. യുവതിയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ കേസെടുത്ത കാഡുഗോഡി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
advertisement