PM Narendra Modi Kerala Visit Live Updates
സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മോർണിംഗ് കൺസൽട്ട് സർവേ നടത്തിയത്. ഈ കണക്കെടുപ്പ് പ്രകാരം 18 ശതമാനം പേർ മാത്രമാണ് നരേന്ദ്ര മോദിയ്ക്ക് എതിരായി അഭിപ്രായം രേഖപ്പെടുത്തിയത്. പട്ടികയിലെ ആദ്യ പത്ത് പേരിൽ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കാണ് ഏറ്റവും കൂടുതൽ എതിർ വോട്ടുകൾ ലഭിച്ചത്. 58 ശതമാനം പേരാണ് ട്രൂഡോയ്ക്ക് എതിരായി വോട്ടുകൾ രേഖപ്പെടുത്തിയത്. ഖലിസ്ഥാനി ഭീകരനായ നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ട്രൂഡോ സ്വീകരിച്ച നിലപാടുകളാണ് ജനപ്രീതി കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ.
advertisement
Also read: 'ആദരണീയ മോദിജി വേണ്ട; മോദി മതി'; ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
മോർണിംഗ് കൺസൽട്ട് മുൻപ് നടത്തിയ അഭിപ്രായ സർവേയിലും മോദി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഏപ്രിലിൽ നടത്തിയ അഭിപ്രായ സർവേയിൽ 76 ശതമാനം വോട്ടുകളോടെ ജോ ബൈഡനെയും, ഋഷി സുനകിനെയും പിന്തള്ളിയാണ് മോദി ഒന്നാമത് എത്തിയത്, ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ 78 ശതമാനം വോട്ടുകളോടെ മോദി ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു.
നരേന്ദ്ര മോദിയുടെ ഈ ജനപ്രീതിയാണ് അടുത്ത് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിജയം കൈവരിക്കാൻ സഹായിച്ചത് എന്നാണ് ബിജെപിയുടെ വാദം. ഈ വിജയങ്ങളെ " മോദി മാജിക് " എന്നാണ് അവർ വിശേഷിപ്പിച്ചത്. രാജ്യത്തിന് സ്ഥിരമായ വളർച്ചയുണ്ടാക്കുന്ന ഒരു സർക്കാരിനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
Summary: Narendra Modi yet again tops the list of the most popular global leader survey