പുതിയ പരിഷ്കാരങ്ങൾ പ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുകൾ റദ്ദാക്കിയാൽ ഇനി മുതൽ പണം തിരികെ ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും സീറ്റുകൾ അർഹരായ യാത്രക്കാർക്ക് ലഭ്യമാക്കാനുമാണ് ഈ കർശന നടപടി.
യാത്രക്കാർക്ക് സൗകര്യപ്രദമായ മറ്റ് ചില മാറ്റങ്ങളും ഇതിലുണ്ട്:
- ബോർഡിംഗ് സ്റ്റേഷൻ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും.
- തത്കാൽ ബുക്കിംഗ്: തത്കാൽ ടിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആധാർ അധിഷ്ഠിത OTP വെരിഫിക്കേഷൻ നിർബന്ധമാക്കി.
- വ്യാജ ഐഡികൾക്കെതിരെ നടപടി: ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിലെ ക്രമക്കേടുകൾ തടയാൻ ആന്റി-ബോട്ട് (Anti-bot) സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇതിലൂടെ ഏകദേശം മൂന്ന് കോടിയോളം സംശയാസ്പദമായ യൂസർ ഐഡികൾ നിഷ്ക്രിയമാക്കി.
- ചരക്ക് നീക്കം: ഉപ്പ്, വാഹനങ്ങൾ എന്നിവയുടെ ഗതാഗതത്തിലും നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരത്തിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരും.
advertisement
റെയിൽവേ ബുക്കിംഗ് പ്രക്രിയയിലെ ക്രമക്കേടുകൾ തടയാനും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനുമാണ് ഈ പരിഷ്കാരങ്ങളെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary: Railways Minister Ashwini Vaishnaw has announced a series of major reforms aimed at modernizing Indian Railways and increasing ticketing transparency. Key changes include a stricter cancellation policy where confirmed tickets cancelled less than eight hours before departure will no longer be eligible for a refund, a move intended to reduce last-minute cancellations and improve seat availability.\
