ഒരു പ്രമുഖ വ്യവസായി 3500 കോടി രൂപയുടെ നിക്ഷേപവുമായി കേരളം വിട്ടുപോയെന്ന് നിർമല സീതാരാമൻ പറഞ്ഞു. കേരളത്തിൽ നിശ്ചയിച്ചിരുന്ന നിക്ഷേപം തെലങ്കാനയിലേക്ക് മാറ്റിയ കിറ്റെക്സ് ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെ അവർ വിമർശിച്ചത്. കേരളത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവെന്നും നിലവിലെ മുഖ്യമന്ത്രിയുടെ ഭരണകാലത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ഏറിവരുന്നതായും അവർ ആരോപിച്ചു.
ബജറ്റിൽ തേങ്ങ, കശുവണ്ടി വികസന പദ്ധതികൾക്കായി നീക്കിവെച്ച തുക കേരളത്തിന് വലിയ ഗുണം ചെയ്യുമെന്ന് ചർച്ചയുടെ തുടക്കത്തിൽ അവർ വിശദീകരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു കേരളത്തിനെതിരെയുള്ള ധനമന്ത്രിയുടെ പരാമർശങ്ങൾ.
advertisement
കേരളത്തിലെ 399 സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പൂട്ടിയതായും ധനമന്ത്രി പ്രസ്താവിച്ചു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, കേരളത്തിൽ പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളിൽ ആറ് ശതമാനവും പട്ടികജാതിക്കാർക്കെതിരായ കേസുകളിൽ 1.2 ശതമാനവും വർധനവുണ്ടായതായി അവർ കൂട്ടിച്ചേർത്തു.
Summary: During a Lok Sabha Budget debate, Union Finance Minister Nirmala Sitharaman launched a scathing critique of the CPM-led Kerala government, accusing the party of being "anti-development." She argued that wherever Communists hold power, economies suffer, and private investment flees. Sitharaman highlighted the exit of a major industrialist (referring to the Kitex Group) who moved a ₹3,500 crore investment from Kerala to Telangana due to the state's unfavorable business environment.
