സംസ്ഥാനത്തുടനീളമുള്ള 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 5,000 രൂപ വീതം നിക്ഷേപിച്ചതായും, വീണ്ടും അധികാരത്തിൽ വന്നാൽ 'ദ്രാവിഡ മോഡൽ 2.0' വഴി നിലവിലുള്ള 1,000 രൂപ പ്രതിമാസ സഹായം 2,000 രൂപയായി വർധിപ്പിക്കുമെന്നും സ്റ്റാലിൻ വാഗ്ദാനം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ പ്രലോഭനങ്ങളെ തള്ളിക്കളയാൻ സേലത്തെ ശീലനായ്ക്കൻപട്ടിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ വിജയ് യുവാക്കളോട് ആഹ്വാനം ചെയ്തു. തന്റെ വോട്ട് തന്റെ അവകാശമാണെന്നും അത് വാങ്ങാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത്തരം തന്ത്രങ്ങളിൽ തങ്ങൾ വീണുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി നിറഞ്ഞ രാഷ്ട്രീയ രീതികൾക്കെതിരായ ശക്തിയായി തന്റെ പാർട്ടിയെ ഉയർത്തിക്കാട്ടിക്കൊണ്ടാണ് വിജയ് ഈ പ്രസ്താവന നടത്തിയത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Feb 13, 2026 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വോട്ടിന് പണം നൽകുന്ന രീതി അവസാനിക്കണം': സ്ത്രീക്ഷേമ ധനസഹായത്തിന് പിന്നാലെ എം.കെ.സ്റ്റാലിനെതിരെ വിജയ്
