“ഇത് ഇന്ത്യയിലെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണ്. ജനങ്ങളുടെ ആഗ്രഹമാണ് ഇവിടെ പരിഗണിക്കേണ്ടത്. അവരുടെ താത്പര്യങ്ങളാണ് പാർലമെന്റിലും നിയമസഭയിലുമൊക്കെ പ്രതിഫലിക്കുന്നത്. സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനിച്ചാൽ എനിക്ക് അത് എതിർക്കാൻ കഴിയില്ല. അവർക്കെതിരെ ഏതെങ്കിലും പ്രതികൂലമായ അഭിപ്രായങ്ങൾ പറയാനും സാധിക്കില്ല. ജനങ്ങൾക്ക് ആവശ്യമില്ലെങ്കിൽ അവരുടെ മേൽ അത് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല”, കിരൺ റിജിജു റിപബ്ലിക് ടിവിയുടെ കോൺക്ലേവിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.
ഡൽഹി മെട്രോയിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം; നടപടി വേണമെന്ന് പൊലീസിനോട് വനിതാ കമ്മീഷൻ
advertisement
വിവാഹം പോലുള്ള അത്യന്തം സെൻസിറ്റീവും സുപ്രധാനവുമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും നിയമമന്ത്രി പറഞ്ഞു. ചില നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്. ആർട്ടിക്കിൾ 142 പ്രകാരം കോടതിക്ക് നിയമങ്ങൾ രൂപീകരിക്കാൻ കഴിയും. നിലവിലുള്ള നിയമത്തിലെ എന്തെങ്കിലും പോരായ്മ പരിഹരിക്കണമെന്ന് തോന്നിയാൽ, ചില വ്യവസ്ഥകളോടെ കോടതിക്ക് അതും ചെയ്യാം. എന്നാൽ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന ഒരു വിഷയത്തിൽ തീരുമാനമെടുക്കേണ്ട ഫോറം സുപ്രീംകോടതിയല്ലെന്നും റിജിജു കൂട്ടിച്ചേർത്തു.
സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പാർലമെന്റിന്റെ പരിഗണനക്ക് വിടുന്നത് പരിഗണിക്കണമെന്ന് കേന്ദ്രം ബുധനാഴ്ച സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് വളരെ സങ്കീർണമായ ഒരു വിഷയമാണെന്നും കോടതിയുടെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിനോട് പറഞ്ഞു.