മെട്രോ യാത്രയ്ക്ക് ശേഷം മോഹിയിദ്ദീൻപൂരിൽ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റുന്ന 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലൂന്നിയുള്ളതാണ് ഈ പദ്ധതികൾ.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് നമോ ഭാരത് ട്രെയിനുകൾ. ഇവയ്ക്കൊപ്പം തന്നെ സർവീസ് നടത്തുന്ന മീററ്റ് മെട്രോ, മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സിസ്റ്റമായി മാറി. വെറും 30 മിനിറ്റ് കൊണ്ട് ഈ മെട്രോ റൂട്ട് പൂർത്തിയാക്കാൻ സാധിക്കും. സരായ് കാലെ ഖാൻ, ആനന്ദ് വിഹാർ, ഗാസിയാബാദ്, മുറാദ്‌നഗർ, മോദിനഗർ, മീററ്റ് സൗത്ത് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ഈ ഇടനാഴി ബന്ധിപ്പിക്കുന്നു.
advertisement
പുതിയ യാത്രാ സംവിധാനം വന്നതോടെ മീററ്റ്, ഗാസിയാബാദ് മേഖലകളിൽ വലിയ സാമ്പത്തിക ഉണർവാണ് പ്രകടമാകുന്നത്. സ്റ്റേഷനുകൾക്ക് സമീപമുള്ള സ്ഥലവിലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30 മുതൽ 67 ശതമാനം വരെ വർദ്ധനവുണ്ടായതായി എൻ.സി.ആർ.ടി.സി ഉദ്യോഗസ്ഥർ അറിയിച്ചു.
