TRENDING:

സമയനഷ്ടം ധനനഷ്ടത്തിലേക്ക്; ബംഗളൂരു സബർബൻ റെയിൽ, തെലങ്കാന ജലസേചന പദ്ധതികൾ വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി 

Last Updated:

പദ്ധതികൾ വൈകുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതസൗകര്യങ്ങളെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന 'പ്രഗതി' (PRAGATI) യോഗത്തിൽ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഏറെക്കാലമായി മന്ദ​ഗതയിൽ നടക്കുന്ന ബംഗളൂരു സബർബൻ റെയിൽ പദ്ധതിയും തെലങ്കാനയിലെ പ്രധാന ജലസേചന പദ്ധതിയും എത്രയും വേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പദ്ധതികൾ പൂർത്തിയാക്കാൻ വൈകുന്നതിലൂടെ നിർമ്മാണച്ചെലവ് വൻതോതിൽ വർദ്ധിക്കുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
News18
News18
advertisement

2025 ഡിസംബർ 31-ന് നടന്ന 50-ാമത് പ്രഗതി യോഗത്തിലാണ് ഈ അവലോകനം നടന്നത്. പദ്ധതികൾ വൈകുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതസൗകര്യങ്ങളെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

നാല് പതിറ്റാണ്ടായി ചർച്ചകളിൽ മാത്രം ഒതുങ്ങിനിന്ന ബംഗളൂരു സബർബൻ റെയിൽ പദ്ധതിയ്ക്ക് 2020-ൽ ആണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 2023-ൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം പകുതി പോലും പൂർത്തിയായിട്ടില്ല.

advertisement

ഏകദേശം 148 കിലോമീറ്റർ ദൂരത്തിൽ ബംഗളൂരു നഗരം, പ്രാന്തപ്രദേശങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ കോർത്തിണക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണ ചെലവ് ഇപ്പോൾ ഏകദേശം 1,020 കോടി രൂപയോളം വർദ്ധിച്ചിട്ടുണ്ട്. നേരത്തെ 15,767 കോടി രൂപയായിരുന്ന പദ്ധതി ചെലവ് ഇപ്പോൾ 16,876 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. 2023-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. 40 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് അന്ന് തുടക്കം കുറിച്ചത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിദിനം 10 ലക്ഷത്തോളം യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെലങ്കാനയിലെ സുപ്രധാനമായ ജെ. ചൊക്ക റാവു ദേവദുല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 2001-ൽ അന്നത്തെ സംയുക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ. ചന്ദ്രബാബു നായിഡുവാണ് വിഭാവനം ചെയ്തത്. തെലങ്കാനയിലെ വാരങ്കൽ, കരിംനഗർ, നൽഗൊണ്ട എന്നീ ജില്ലകളിലായി 5.57 ലക്ഷം ഏക്കർ കൃഷിഭൂമിക്ക് ജലസേചനം നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ പദ്ധതിയാണിത്. 2027-ഓടെ ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സമയനഷ്ടം ധനനഷ്ടത്തിലേക്ക്; ബംഗളൂരു സബർബൻ റെയിൽ, തെലങ്കാന ജലസേചന പദ്ധതികൾ വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി 
Open in App
Home
Video
Impact Shorts
Web Stories