അതേസമയം, പതിനേഴു വയസുകാരനായ ഇയാൾ ഉത്തർ പ്രദേശിൽ നിന്നുള്ള പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തോക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ കൈക്കലാക്കിയ ഇയാൾ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
ഇതനുസരിച്ച് ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്‍റെ പേരിൽ ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർക്ക് ഇന്ത്യയിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ 'വന്ദേമാതരം' വിളിക്കണമെന്നും അക്രമി പ്രതിഷേധക്കാരോട് പറഞ്ഞുകൊണ്ടാണ് വെടിയുതിർത്തത്. കശ്മീരിലെ ദോഡ ജില്ലയിൽനിന്നുള്ള ഷാദാബിന്‍റെ ഇടതുകൈയിലാണ് വെടിയേറ്റത്. ഇയാളെ ജാമിയ നഗറിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റുകയും ചെയ്തു.
advertisement
