പുൽവാമയിലെ ഹക്രിപോറയിലുള്ള തന്റെ വീട് തീവ്രവാദികൾ താമസിക്കാനും ആക്രമണം ആസൂത്രണം ചെയ്യാനും ഉപയോഗിച്ചതായി ചോദ്യം ചെയ്യലിൽ താരിഖ് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
Read Also: പുൽവാമ: ചാവേറിനെ സഹായിച്ച ഭീകരൻ അറസ്റ്റിൽ; സ്ഫോടക വസ്തുക്കൾ സംഘടിപ്പിച്ചത് ഓൺലൈനായി
2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 കേന്ദ്ര റിസർവ് പോലീസ് സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബസിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദി ആദിൽ അഹമ്മദ് ദാറാണ് സി.ആർ.പി.എഫിന്‍റെ കോൺവോയ് വാഹനത്തിനുനേരെ കാർ ഇടിച്ചുകയറ്റിയത്. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.
advertisement
Read Also: പുൽവാമ ഭീകരാക്രമണം; കാറുടമയായ ജെയ്ഷെ ഭീകരവാദി അറസ്റ്റില്‍
ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്ന് ജെയ്ഷ് ഇ മുഹമ്മദ് പുറത്തിറക്കിയ ആദിൽ അഹമ്മദ് ദാറിന്റെ അവസാന വീഡിയോ ചിത്രീകരിച്ചത് തെക്കൻ കശ്മീരിലെ പുൽവാമയിലെ ഹഡ്കിപോരയിലെ താരിഖിന്‍റെ വീട്ടിൽവെച്ചാണെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.