ദേശീയ സുരക്ഷ, പ്രതിരോധ സ്വയംപര്യാപ്തത, ഭീകരവാദത്തിനെതിരെയുള്ള നയം എന്നിവയിൽ കേന്ദ്രസർക്കാരിന്റെ നടപടികൾ അദ്ദേഹം വിശദീകരിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ട്. അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയും ഇന്ത്യക്കാരെയും സംരക്ഷിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്നുണ്ട്.
അതിർത്തി സുരക്ഷയെ കുറിച്ചും രാജ്നാഥ് സിംഗ് പ്രതികരിച്ചു. അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള ഏതൊരു ആക്രമണത്തെയും ഇന്ത്യ ശക്തമായി നേരിടും. അപ്രതീക്ഷിതമായ മറുപടി നൽകും. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഭീകരവാദത്തിനെതിരെ ഭീകരവാദത്തിനെതിരെ സീറോ ടോളറൻസ് നയമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യസുരക്ഷ ശക്തിപ്പെട്ടു. സർക്കാരിന്റെ സമീപനത്തിലും പ്രവർത്തനരീതിയിലും വലിയ മാറ്റമുണ്ടായി. 2025 ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഓപ്പറേഷൻ സിന്ദൂർ ഇതിന് ഉദാഹരണമാണെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
