പുതിയ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിന് പകരം ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ ഗ്രേഡുകൾ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാർത്ഥികൾ ഈ വർഷം അവസാനത്തോടെ പരീക്ഷ നടത്താനും സിബിഎസ്ഇ പദ്ധതിയിടുന്നു. കേരളം അടക്കം പല സംസ്ഥാനങ്ങളും പ്ലസ്‌ടു, പത്താം ക്ലാസ് പരീക്ഷകൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പരീക്ഷ നടത്തിയുള്ള ഫല പ്രഖ്യാപനത്തിന് പകരം പുതിയ മാർഗങ്ങൾ സിബിഎസ്ഇ തേടുന്നത്.
TRENDING:ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്; കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ [NEWS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]
advertisement
കൗൺസിൽ ഫോർ ദി സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ) പരീക്ഷകൾ ഒഴിവാക്കാനുള്ള ഓപ്ഷൻ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകൾ ജൂലൈയിൽ നടത്താനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ചും കേന്ദ്രസർക്കാർ തീരുമാനമെടുക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാവും തീരുമാനം.