TRENDING:

21 ലക്ഷം രൂപയുടെ തക്കാളിയുമായി ലോറി കാണാതായി; പോയത് കർണാടകയിൽ നിന്ന് രാജസ്ഥാനിലേക്ക്

Last Updated:

ലോറി ഡ്രൈവറെക്കുറിച്ച് വിവരമില്ലെന്ന് തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: കര്‍ണാടകയിലെ കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ് വി ടി ട്രേഡേഴ്‌സ്, എ ജി ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് കോലാറിൽ നിന്ന് ലോറി പുറപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- തക്കാളിക്ക് വില കൂടുതലാണെങ്കിൽ പകരം നാരങ്ങ കഴിക്കൂ, അല്ലെങ്കിൽ തക്കാളി വീട്ടിൽ വളർത്തൂ; ഉത്തർപ്രദേശ് മന്ത്രി പ്രതിഭ ശുക്ല

ലോറി ഡ്രൈവറെക്കുറിച്ച് വിവരമില്ലെന്ന് തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ പറഞ്ഞു. കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‌

ചൊവ്വാഴ്ചയാണ് ഡ്രൈവറും ക്ലീനറും അടങ്ങിയ സംഘം ലോറിയുമായി കോലാർ വിട്ടത്. ശനിയാഴ്ച വരെ വ്യാപാരികളുമായി ഡ്രൈവർ ബന്ധപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെയോടെ വാഹനത്തിലെ ജിപിഎം സംവിധാനം ഓഫ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ ഡ്രൈവറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

advertisement

Also Read- ഡ്രൈവറെയും കർഷകനെയും ഭീഷണിപ്പെടുത്തി മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

ലോറി തക്കാളി ലോഡുമായി 1800 കി.മീ. ഓടിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജിപിഎസ് ഓഫാക്കുന്നതിന് മുമ്പുള്ള അവസാന ലൊക്കേഷൻ മഹാരാഷ്ട്രയിലെ നാസിക്കാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി വിപണിയാണ് നാസിക്കിലേത്. രണ്ടാമത്തെ ഏറ്റവും വലിയ മാർക്കറ്റാണ് കോലാറിലേത്.

തക്കാളി കയറ്റിയ ലോറി ഡ്രൈവർ കടത്തിയതാണോ അതോ ഹൈവേയിൽ വെച്ച് മറ്റാരെങ്കിലും ഹൈജാക്ക് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

advertisement

Also Read- വിളവെടുക്കാറായ തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

തക്കാളിവില കിലോയ്ക്ക് 150 രൂപ പിന്നിട്ടതിന് പിന്നാലെ കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞാഴ്ച ചിത്രദുർഗയിൽ നിന്ന് കോലാറിലെ ചന്തയിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ വിലവരുന്ന തക്കാളി വാഹനത്തോടെ തട്ടിയെടുത്ത കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഭാസ്കർ, സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്.

advertisement

ഈ സംഭവത്തിന് മുമ്പ് ഹസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ വെയർഹൗസില്‍ സൂക്ഷിച്ചിരുന്നു വിളവെടുത്ത തക്കാളികൾ മോഷണം പോയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: A lorry laden with tomatoes, worth ₹21 lakh, went missing en route to Jaipur, Rajasthan. This is at least the third suspected tomato heist reported from Karnataka, after the price of tomatoes skyrocketed to over 150 a kilo.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
21 ലക്ഷം രൂപയുടെ തക്കാളിയുമായി ലോറി കാണാതായി; പോയത് കർണാടകയിൽ നിന്ന് രാജസ്ഥാനിലേക്ക്
Open in App
Home
Video
Impact Shorts
Web Stories