ഡ്രൈവറെയും കർഷകനെയും ഭീഷണിപ്പെടുത്തി മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

Last Updated:

വാഹനം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി തക്കാളി വിൽപ്പന നടത്തിയതായി പോലീസ് പറഞ്ഞു.

ബെംഗളൂരു: മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്തെന്ന പരാതിയിൽ തമിഴ്നാട് സ്വാദേശികളായ ദമ്പതിമാർ അറസ്റ്റിൽ. ഭാസ്കർ(38) സിന്ധുജ (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന മഹേഷ്, റോക്കി, കുമാർ എന്നിവർ ഒളിവിലാണെന്നും ഇവർക്കായുളള തിരച്ചിൽ നടത്തുകയാണെന്നും പോലീസ് പറഞ്ഞു. ജൂലായ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചിത്രദുർഗയിൽനിന്ന് കോലാറിലെ ചന്തയിലേക്ക് കൊണ്ടുപോവുകയായിരുന്ന 2,000 കിലോ തക്കാളിയാണ് അക്രമികൾ തട്ടിയെടുത്തത്. ചിക്കജാലയ്ക്ക് സമീപമെത്തിയപ്പോള്‍ തക്കാളി കൊണ്ടുപോകുന്ന വാഹനത്തെ പിന്തുടർന്നെത്തിയായിരുന്നു കവർച്ച. പിന്നാലെ വാഹനം തങ്ങളുടെ കാറിലിടിച്ചെന്നുപറഞ്ഞ് വാഹനം അക്രമികൾ തടയുകയും ഡ്രൈവറെയും കർഷകനെയും ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി തക്കാളി വിൽപ്പന നടത്തിയതായി പോലീസ് പറഞ്ഞു. ആർ.എം.സി. യാർഡ് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവറെയും കർഷകനെയും ഭീഷണിപ്പെടുത്തി മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement