ലൈക്ക പ്രൊഡക്ഷൻസ്, സുബാസ്കരൻ അല്ലിരാജ എന്നിവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധങ്ങൾ സൂക്ഷ്മപരിശോധനയിലാണെന്നും ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീർപ്പിന് ശേഷമാണ് ലൈക്ക പിന്മാറിയതെന്നാണ് റിപ്പോട്ടുകളെന്നുമാണ് ഓർഗനൈസറിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടിൽ നിന്നുള്ള രേഖകൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഗോകുലം ചിറ്റ് ഫണ്ടിനും ലൈക്ക പ്രൊഡക്ഷൻസിനും തമിഴ്‌നാട്ടിൽ ജിഎസ്ടി രജിസ്ട്രേഷനുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികാരികൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഓർഗനൈസർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
