'ജുഡീഷ്യറിയുടെ അന്തസ്സ് താഴ്ത്തിക്കെട്ടാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ട്. നീതി നടപ്പാക്കാൻ ജുഡീഷ്യറി നടത്തുന്ന സേവനങ്ങളെക്കുറിച്ച് പുസ്തകം മൗനം പാലിക്കുമ്പോൾ അഴിമതിയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് ഉത്തരവാദികളായവരുടെ തലകൾ ഉരുളുക തന്നെ ചെയ്യും,' ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. ജുഡീഷ്യറിക്ക് ആഴത്തിൽ മുറിവേറ്റിരിക്കുകയാണെന്നും വെറും ക്ഷമാപണം കൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയിൽ നേരിട്ട് ഹാജരായ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി നിരുപാധികം ക്ഷമാപണം നടത്തുകയും പുസ്തകം പിൻവലിച്ചതായി അറിയിക്കുകയും ചെയ്തു. പാഠഭാഗം തയ്യാറാക്കിയവർക്ക് മന്ത്രാലയവുമായി നേരിട്ട് ബന്ധമില്ലെന്ന വിശദീകരണവും കേന്ദ്രം നൽകി. എന്നാൽ, ഓൺലൈൻ പതിപ്പുകളടക്കം ഉടൻ നീക്കം ചെയ്യണമെന്നും പ്രിന്റ് ചെയ്ത പകർപ്പുകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. വിവാദ പരാമർശം കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ ഉത്തരവിട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും എൻസിഇആർടി അധികൃതരോടും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
