വാഷിംഗ്ടൺ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര ജീവനക്കാർക്കൊപ്പം തന്നെയും പിരിച്ചുവിട്ടതിൽ താൻ "ഹൃദയം തകർന്നിരിക്കുകയാണെന്ന്" ഇഷാൻ തരൂർ എക്‌സിൽ കുറിച്ചു. "വാഷിംഗ്ടൺ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര ജീവനക്കാർക്കൊപ്പം എന്നെയും ഇന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനെയോർത്ത് എനിക്ക് വിഷമമുണ്ട്. കഴിഞ്ഞ 12 വർഷമായി എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന അന്താരാഷ്ട്ര എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു," അദ്ദേഹം കുറിച്ചു. ശൂന്യമായ ഒരു ന്യൂസ് റൂമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് "ഇതൊരു മോശം ദിവസം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഫുട്ബോൾ വാർത്തകളും അന്താരാഷ്ട്ര റിപ്പോർട്ടിംഗും വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി പത്രത്തിൽ നടക്കുന്ന "പ്രധാന പുനഃസംഘടനയുടെ" തുടർച്ചയാണിതെന്ന് ഫോക്സ് ന്യൂസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. സ്ഥാപനത്തിലെ മൂന്നിലൊന്ന് ജീവനക്കാരെയും ഈ നടപടി ബാധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ മുതിർന്ന എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കും ജോലി നഷ്ടമായിട്ടുണ്ട്.
ജെറുസലേം ബ്യൂറോ ചീഫ് ജെറി ഷിഹ്, കെയ്‌റോ ബ്യൂറോ ചീഫ് ക്ലെയർ പാർക്കർ തുടങ്ങി പ്രമുഖരായ നിരവധി മാധ്യമപ്രവർത്തകർ തങ്ങളുടെ ഞെട്ടലും സങ്കടവും രേഖപ്പെടുത്തി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ പോസ്റ്റ്, തങ്ങളുടെ സ്പോർട്സ് ഡെസ്കും ബുക്ക് സെക്ഷനും നിർത്തലാക്കുകയും അന്താരാഷ്ട്ര കവറേജ് കുറയ്ക്കുകയും ചെയ്തത് ആഗോള മാധ്യമപ്രവർത്തനത്തിന് വലിയ തിരിച്ചടിയാണെന്ന് മുതിർന്ന പത്രപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Summary: Ishaan Tharoor, the son of Congress MP Shashi Tharoor, is among the many journalists laid off by The Washington Post as part of a significant workforce reduction. The restructuring has primarily impacted the publication's international coverage and its sports desk, causing a ripple effect across the global media landscape.
