ഒരു ടാങ്കറിന് 1200 രൂപ എന്ന നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് പ്രതികൾ ഓരോ വർഷവും വിറ്റത്. കണക്ക് അനുസരിച്ച് 11 വർഷം കൊണ്ട് പ്രതികൾ മോഷ്ടിച്ച് വിറ്റത് 73.19 കോടി രൂപയുടെ ഭൂഗർഭ ജലമാണെന്നും പരാതിയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ സുരേഷ് കുമാർ ധോകയാണ് പരാതിക്കാരൻ. ഇയാൾ സമർപ്പിച്ച പരാതിയിലെ മറ്റ് വിവരങ്ങൾ ഇങ്ങനെയാണ്. പ്രതികൾ അനധികൃതമായാണ് രണ്ട് കിണറുകൾകുഴിച്ചത്. കിണർ കുഴിക്കുന്നതിന് വൈദ്യുതി മോഷ്ടിച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
advertisement
Also Read- പണം വാങ്ങിയ ശേഷം ഷെയ്ൻ നിഗം കബളിപ്പിച്ചുവെന്ന് നിർമ്മാതാവ്
ഭൂഉടമകളായ തിരുപ്രസാദ് നാനാലാല്‍ പാണ്ഡ്യ, ഇയാളുടെ കമ്പനി ഡയറക്ടര്‍മാരായ പ്രകാശ് പാണ്ഡ്യ, മനോജ് പാണ്ഡ്യ, ടാങ്കര്‍ ലോറി ഓപ്പറേറ്റര്‍മാരായ അരുണ്‍ മിശ്ര, ശ്രാവണ്‍ മിശ്ര, ധീരജ് മിശ്ര എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 379,34 വകുപ്പനുസരിച്ചുള്ള മോഷണക്കുറ്റമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. ഭൂഗർഭ ജലസ്രോതസ്സുകൾ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുശേഷം മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ആദ്യ ജല മോഷണക്കേസാണിതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.
