ഈ രണ്ട് വാക്കുകളും അടിസ്ഥാന ഘടനാ തത്വങ്ങളുടെ (basic structure doctrine) ലംഘനമാണെന്ന് സുബ്രഹ്മണ്യം സ്വാമി ഹർജിയിൽ പറയുന്നു. അടിയന്തരാവസ്ഥക്കാലത്ത്, 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഉൾപ്പെടുത്തുകയായിരുന്നു.
ആർട്ടിക്കിൾ 368 പ്രകാരം, പാർലമെൻ്റിൻ്റെ അധികാരത്തിനപ്പുറമാണ് ഇത്തരമൊരു ഭേദഗതിയെന്നും ഹർജിയിൽ പറയുന്നു. കേശവാനന്ദ ഭാരതിയും കേരള സർക്കാരുമായുള്ള കേസിൽ, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. 1973 ഏപ്രില്‍ 24 നാണ് സുപ്രീംകോടതി കേശവാനന്ദ ഭാരതി കേസിലെ ചരിത്രവിധി പുറപ്പെടുവിച്ചത്. ഈ വിധി അനുസരിച്ച്, 1973 ഏപ്രിൽ 24 ന് ശേഷം, പാർലമെന്റ് പാസാക്കിയ ഏത് നിയമവും, അത് ഭരണഘടനാ ഭേദഗതി ആയാൽ പോലും, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ധാർമികതയും ലംഘിക്കുന്നതായി കണ്ടെത്തിയാൽ സുപ്രീം കോടതിക്ക് അത് പുനഃപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യാം.
advertisement
സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിയെ എതിർത്ത് രാജ്യസഭാംഗവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവുമായ ബിനോയ് വിശ്വവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതത്തിൻ്റെ പേരിൽ വോട്ട് തേടുകയാണ് ഈ ഹർജിയുടെ പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു.
Summary: Subramanian Swamy's plea to delete secular and socialist words from constitution to come for hearing