ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന പ്രത്യേക ബാച്ച് ഹർജികളിൽ പുനർനിർണയം സംബന്ധിച്ച തീരുമാനത്തിന് ബന്ധമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ ഒന്നും മൂന്നും വകുപ്പുകൾ പ്രകാരം അധികാരം വിനിയോഗിക്കുന്നതിന് ഈ വിധിയിലുള്ള യാതൊന്നും എതിരായി കണക്കാക്കാനാവില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഓക പറഞ്ഞു. ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട അധികാര വിനിയോഗത്തിന്റെ സാധുത സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജികളുടെ വിഷയമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
advertisement
2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Also Read- ‘ഒരവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന്റെ സര്‍വനാശം’: പിണറായി വിജയന്‍
ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ആർട്ടിക്കിൾ 370, ജമ്മു-കശ്മീർ പുനഃസംഘടന നിയമം, 2019 എന്നിവയുടെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചിരുന്നു.