വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ സഭ രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. മതപരിവർത്തനം സഭയുടെ ലക്ഷ്യമല്ലെന്നും നേരിട്ട് ബോധിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശം.
ഛത്തീസ്ഗഡിലെ വിഷയങ്ങൾ നരേന്ദ്ര മോദിക്ക് മുന്നിൽ പ്രതിനിധി സംഘം ഉന്നയിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഗ്രാമസഭ പ്രവേശന വിലക്ക് കല്‍പ്പിച്ചിരുന്നു. ഇതിന് എതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും, പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ രംഗത്ത് വന്നിരുന്നു. വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്നും, ഒരു വിഭാഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണെന്നും സഭാ നേതൃത്വം ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു.
advertisement
Summary: Representatives of the Syro-Malabar Church will meet Prime Minister Narendra Modi today. An five-member delegation, led by Major Archbishop Mar Raphael Thattil and Faridabad Archbishop Mar Kuriakose Bharanikulangara, will hold talks with the Prime Minister. The Church's official explanation is that it is a friendly visit. The meeting is scheduled for 3:00 PM this evening.
