ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാടണയാൻ കിട്ടിയ അവസരത്തിൽ വലിയ പ്രതീക്ഷയോടെയാണ് കുടിയേറ്റ തൊഴിലാളികൾ ട്രെയിവനിൽ കയറിയത്. മഹാരാഷ്ട്രയില്‍നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് തീവണ്ടി 30 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഒഡീഷയിലെ റൂര്‍ക്കലയിലേക്കെത്തിയത്. രാവിലെ ഉറക്കമെഴുന്നേറ്റ യാത്രക്കാരാണ് തങ്ങളെത്തിയ സ്റ്റേഷൻ കണ്ട് ആദ്യം അമ്പരന്നത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ലോക്കോപൈലറ്റിന് തെറ്റ് പറ്റിയതെന്ന് അധികൃതർ പറഞ്ഞത്.
TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]
advertisement
എന്നാൽ, വഴിതെറ്റിഓടിയെന്ന ആരോപണം റെയിൽവേ നിഷേധിക്കുന്നു. തെറ്റുപറ്റിയതല്ലെന്നാണ് നിർദേശപ്രകാരമാണ് ട്രെയിൻ ഒഡീഷയിലെത്തിയതെന്നുമാണ് വിശദീകരണം.
ശ്രമിക് ട്രെയിനുകളിൽ ചിലത് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ചില ട്രെയിനുകൾ ബിഹാറിനായി റൂർക്കല വഴി വഴിതിരിച്ചുവിട്ടതാണ്. തിരക്കൊഴിവാക്കാനായിരുന്നു ഇത്- റെയിൽവേ അധികൃതർ ന്യൂസ് 18നോട് പറഞ്ഞു. എന്നാൽ ട്രെയിനിലെ യാത്രക്കാരെ ഇതു സംബന്ധിച്ച് അറിയിക്കാത്തത് എന്തെന്ന ചോദ്യത്തിന് റെയിൽവേക്ക് മറുപടിയില്ല. യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.