Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്?

Last Updated:
60 remarkable movies from the acting career of Mohanlal | നാല് പതിറ്റാണ്ടുകൾ, 346 സിനിമകൾ. മലയാളിയുടെ ജീവിതം അവിസ്മരണീയമാക്കിയ താരരാജാവിന്റെ 60 ചിത്രങ്ങൾ.
1/60
 തിരനോട്ടം: സിനിമാപ്രേമികളായ കൂട്ടുകാരുടെ ഒപ്പം ആദ്യ ചലച്ചിത്ര സംരംഭം. സുഹൃത്തുക്കളുടെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് നിർമ്മിച്ചത്. കുട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. ആദ്യ രംഗം സൈക്കിൾ ഓടിക്കുന്ന രംഗമായിരുന്നു.1978 സെപ്റ്റംബർ.4 നു രാവിലെ 11.30 നായിരുന്നു അത്. ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
തിരനോട്ടം: സിനിമാപ്രേമികളായ കൂട്ടുകാരുടെ ഒപ്പം ആദ്യ ചലച്ചിത്ര സംരംഭം. സുഹൃത്തുക്കളുടെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് നിർമ്മിച്ചത്. കുട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. ആദ്യ രംഗം സൈക്കിൾ ഓടിക്കുന്ന രംഗമായിരുന്നു.1978 സെപ്റ്റംബർ.4 നു രാവിലെ 11.30 നായിരുന്നു അത്. ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
advertisement
2/60
 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ: ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ നരേന്ദ്രൻ. ഈ ചിത്രത്തിലെ ഈ ഡയലോഗാണ് 1980-ൽ മോഹന്ലാലിന്റേതായി മലയാളി ആദ്യം കേട്ടത്. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് മനോഹരമായ ഗാനങ്ങളാൽ പ്രേക്ഷകരിൽ ചിരകാല പ്രതിഷ്ഠ നേടിയ ചിത്രത്തിൽ പ്രതിനായകവേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ: ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ നരേന്ദ്രൻ. ഈ ചിത്രത്തിലെ ഈ ഡയലോഗാണ് 1980-ൽ മോഹന്ലാലിന്റേതായി മലയാളി ആദ്യം കേട്ടത്. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് മനോഹരമായ ഗാനങ്ങളാൽ പ്രേക്ഷകരിൽ ചിരകാല പ്രതിഷ്ഠ നേടിയ ചിത്രത്തിൽ പ്രതിനായകവേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്.
advertisement
3/60
 എനിക്കും ഒരു ദിവസം: ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത 1982 ലെ ചലച്ചിത്രത്തിലൂടെയാണ് മോഹൻ ലാൽ ആദ്യമായി നായക തുല്യ വേഷം ചെയ്യുന്നത്. ബാബു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
എനിക്കും ഒരു ദിവസം: ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത 1982 ലെ ചലച്ചിത്രത്തിലൂടെയാണ് മോഹൻ ലാൽ ആദ്യമായി നായക തുല്യ വേഷം ചെയ്യുന്നത്. ബാബു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
advertisement
4/60
 എനിക്കും ഒരു ദിവസം :ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത 1982 ലെ ചലച്ചിത്രത്തിലൂടെയാണ് മോഹൻ ലാൽ ആദ്യമായി നായക തുല്യ വേഷം ചെയ്യുന്നത്. ബാബു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
എനിക്കും ഒരു ദിവസം :ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത 1982 ലെ ചലച്ചിത്രത്തിലൂടെയാണ് മോഹൻ ലാൽ ആദ്യമായി നായക തുല്യ വേഷം ചെയ്യുന്നത്. ബാബു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
advertisement
5/60
 പത്താമുദയം: ശശികുമാർ സംവിധാനം ചെയ്ത 1985-ൽ പുറത്തിറങ്ങിയ പത്താമുദയത്തിലാണ് ആദ്യമായി ഇരട്ടവേഷങ്ങളിൽ അഭിനയിച്ചത്.കാളീചരൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കിൽ സബ്ബ് ഇൻസ്പെക്ടർ ജയമോഹൻ, വിക്രമൻ എന്നീ വേഷങ്ങളാണ് മോഹൻലാൽ ചെയ്തത്.
പത്താമുദയം: ശശികുമാർ സംവിധാനം ചെയ്ത 1985-ൽ പുറത്തിറങ്ങിയ പത്താമുദയത്തിലാണ് ആദ്യമായി ഇരട്ടവേഷങ്ങളിൽ അഭിനയിച്ചത്.കാളീചരൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കിൽ സബ്ബ് ഇൻസ്പെക്ടർ ജയമോഹൻ, വിക്രമൻ എന്നീ വേഷങ്ങളാണ് മോഹൻലാൽ ചെയ്തത്.
advertisement
6/60
 ഉയരും ഞാൻ നാടാകെ: പിഎം താജ് രചിച്ച് പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ദാരപ്പൻ എന്ന ആദിവാസി യുവാവിന്റെ വേഷമാണ് ചെയ്തത്.
ഉയരും ഞാൻ നാടാകെ: പിഎം താജ് രചിച്ച് പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ദാരപ്പൻ എന്ന ആദിവാസി യുവാവിന്റെ വേഷമാണ് ചെയ്തത്.
advertisement
7/60
 ഉയരങ്ങളിൽ: ജയരാജൻ എന്ന വ്യക്തിയുടെ ഉയരങ്ങളിലെക്കുള്ള കുതിപ്പും.1984 ൽ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു മലയാള ത്രില്ലർ ചലച്ചിത്രത്തിന്റെ രചന എം.ടി. വാസുദേവൻ നായരായിരുന്നു.
ഉയരങ്ങളിൽ: ജയരാജൻ എന്ന വ്യക്തിയുടെ ഉയരങ്ങളിലെക്കുള്ള കുതിപ്പും.1984 ൽ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു മലയാള ത്രില്ലർ ചലച്ചിത്രത്തിന്റെ രചന എം.ടി. വാസുദേവൻ നായരായിരുന്നു.
advertisement
8/60
 രാജാവിന്റെ മകൻ: തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രം മോഹൻലാലിനെ സൂപ്പർ താരമാക്കി. നായകനാകാൻ മമ്മൂട്ടി വിസമ്മതിച്ചതിനാലാണ് ഡെന്നിസ് ജോസഫ് രചിച്ച ഈ ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയത്. കഥ പോലും കേൾക്കാതെ ഡേറ്റ് നൽകിയ ചിത്രം മോഹൻലാലിന്റെയും മലയാള സിനിമയുടെയും ചരിത്രം തിരുത്തിക്കുറിച്ചു.
രാജാവിന്റെ മകൻ: തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രം മോഹൻലാലിനെ സൂപ്പർ താരമാക്കി. നായകനാകാൻ മമ്മൂട്ടി വിസമ്മതിച്ചതിനാലാണ് ഡെന്നിസ് ജോസഫ് രചിച്ച ഈ ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയത്. കഥ പോലും കേൾക്കാതെ ഡേറ്റ് നൽകിയ ചിത്രം മോഹൻലാലിന്റെയും മലയാള സിനിമയുടെയും ചരിത്രം തിരുത്തിക്കുറിച്ചു.
advertisement
9/60
 സുഖമോ ദേവി: വേണു നാഗവള്ളി സംവിധാനം ചെയ്ത സൗഹൃദവും പ്രണയവും സംഗീതവും ഇടകലർന്ന ചിത്രത്തിൽ (1986) സണ്ണി എന്ന കഥാപാത്രമായി വന്ന ലാൽ കാമുക സങ്കൽപ്പങ്ങൾക്ക് പുതിയ ഭാവം നൽകി.
സുഖമോ ദേവി: വേണു നാഗവള്ളി സംവിധാനം ചെയ്ത സൗഹൃദവും പ്രണയവും സംഗീതവും ഇടകലർന്ന ചിത്രത്തിൽ (1986) സണ്ണി എന്ന കഥാപാത്രമായി വന്ന ലാൽ കാമുക സങ്കൽപ്പങ്ങൾക്ക് പുതിയ ഭാവം നൽകി.
advertisement
10/60
 ടി.പി. ബാലഗോപാലൻ എം.എ: സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ എന്ന കൂട്ടുകെട്ടിന്റെ തുടക്കം. 1986-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചത്.
ടി.പി. ബാലഗോപാലൻ എം.എ: സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ എന്ന കൂട്ടുകെട്ടിന്റെ തുടക്കം. 1986-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചത്.
advertisement
11/60
 ഗാന്ധിനഗർ 2nd സ്ടീറ്റ്: ജോലി തേടി ഗൂർഖ വേഷം അണിയുന്ന സേതുമാധവൻ എന്ന യുവാവിന്റെയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൻറെ ഇതിവൃത്തം.സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ ടീമിന്റെ മറ്റൊരു പ്രധാന ചിത്രം.
ഗാന്ധിനഗർ 2nd സ്ടീറ്റ്: ജോലി തേടി ഗൂർഖ വേഷം അണിയുന്ന സേതുമാധവൻ എന്ന യുവാവിന്റെയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൻറെ ഇതിവൃത്തം.സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ ടീമിന്റെ മറ്റൊരു പ്രധാന ചിത്രം.
advertisement
12/60
 താളവട്ടം: പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആദ്യത്തെ ബമ്പർ ഹിറ്റ്. വിനു എന്ന യുവാവിന്റെ രണ്ടു പ്രണയ ദുരന്തങ്ങൾ
താളവട്ടം: പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആദ്യത്തെ ബമ്പർ ഹിറ്റ്. വിനു എന്ന യുവാവിന്റെ രണ്ടു പ്രണയ ദുരന്തങ്ങൾ
advertisement
13/60
 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ: ഈ പത്മരാജൻ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്. സോഫിയയുടെ സോളമനായി വന്ന ലാൽ പ്രണയത്തിന്റെ മറ്റൊരു മുഖമാണ് നൽകിയത്
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ: ഈ പത്മരാജൻ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്. സോഫിയയുടെ സോളമനായി വന്ന ലാൽ പ്രണയത്തിന്റെ മറ്റൊരു മുഖമാണ് നൽകിയത്
advertisement
14/60
 നാടോടിക്കാറ്റ്: സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ ഇന്നും നിത്യസംഭാഷണത്തിൽ കടന്നു വരുന്നു. കേരളത്തെ ബാധിച്ച തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ് വൻ വിജയം സമ്മാനിച്ചത്. പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി
നാടോടിക്കാറ്റ്: സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ ഇന്നും നിത്യസംഭാഷണത്തിൽ കടന്നു വരുന്നു. കേരളത്തെ ബാധിച്ച തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ് വൻ വിജയം സമ്മാനിച്ചത്. പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി
advertisement
15/60
 സർവകലാശാല: ഇന്ന് സർവ്വസാധാരണമായ ലാലേട്ടൻ എന്ന വിളി ആദ്യമായ് ഈ ചിത്രത്തിലെ ലാൽ എന്ന കഥാപാത്രത്തിലൂടെ.
സർവകലാശാല: ഇന്ന് സർവ്വസാധാരണമായ ലാലേട്ടൻ എന്ന വിളി ആദ്യമായ് ഈ ചിത്രത്തിലെ ലാൽ എന്ന കഥാപാത്രത്തിലൂടെ.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement