കവിതയും ഗുഞ്ചയും സമാന ദുഃഖിതരായിരുന്നു. രണ്ടുപേരുടെയും ഭർത്താക്കന്മാര്‍ കടുത്ത മദ്യപാനികളായിരുന്നു. കടുത്ത ശാരീരിക പീഡനവും ഇരുവരും നേരിട്ടിരുന്നു. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കവിതയും ഗുഞ്ചയും പരസ്പരം പങ്കുവെച്ചിരുന്നു.
വിവാഹ ചടങ്ങില്‍ വരന്റെ റോൾ ഗുഞ്ച ഏറ്റെടുക്കുകയായിരുന്നു. കവിതയുടെ നെറ്റിയിൽ ഗുഞ്ച സിന്ദൂരമണിയിക്കുകയും പരമ്പരാഗത രീതിയില്‍ ഇരുവരും പരസ്പരം വരണമാല്യം അണിയിക്കുകയും ചെയ്തു.
"ഭർത്താക്കന്മാരുടെ മദ്യപാനവും മോശം പെരുമാറ്റവും ഞങ്ങളെ വളരെയധികം വേദനിപ്പിച്ചിരുന്നു. ഇതാണ് സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഗോരഖ്പൂരിൽ ദമ്പതികളായി താമസിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ജോലി ചെയ്യാനും ഞങ്ങൾ തീരുമാനിച്ചു," ഗുഞ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
advertisement
ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കവിതയും ഗുഞ്ചയും പറഞ്ഞു. ഇപ്പോൾ ഇവർക്ക് സ്വന്തമായി വീടില്ല. താമസിക്കാൻ ഒരു വാടക വീട് അന്വേഷിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
Summary: Two women left their homes and married each other in Uttar Pradesh’s Gorakhpur after being distraught with their alcoholic spouses.