ഞായറാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ അജിത് ബാബുവും സുഹൃത്തായ ബുദുമുരി ചിരഞ്ജീവിയും അമ്പയർമാരായിരിക്കെയാണ് രണ്ട് ടീമുകൾ തമ്മിൽ തർക്കമുണ്ടായത്. അന്ന് തന്നെ ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ, കളി കാണാനെത്തിയ 26-കാരനായ കാന്ത കിഷോർ അനാവശ്യമായി കളിക്കാരെയും അമ്പയർമാരെയും അധിക്ഷേപിക്കാൻ തുടങ്ങി.
പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് കിഷോർ അമ്പയർമാരെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് വീണ്ടും തർക്കമുണ്ടാവുകയും മദ്യലഹരിയിലായിരുന്ന കിഷോർ പെട്ടെന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയുമായിരുന്നു. അജിത് ബാബുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ചിരഞ്ജീവിക്കും തടയാൻ ശ്രമിച്ച മറ്റൊരു വ്യക്തിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
advertisement
മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ആക്രമണമാണ് നടന്നതെന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. അജിത്തിന്റെ പിതാവ് ദോല അപ്പല രാജു നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Summary: A local cricket match in Visakhapatnam, Andhra Pradesh, turned into a nightmare after a 21-year-old umpire, Dola Ajith Babu, was brutally stabbed to death over a contentious run-out decision. The conflict began on Sunday evening during a match between local teams. A heated argument broke out over a run-out call at the non-striker’s end.
