2011ലായിരുന്നു ദമ്പതിമാരുടെ വിവാഹം. എന്നാല്‍ ഇവര്‍ക്ക് സ്വാഭാവിക ഗര്‍ഭധാരണം സാധ്യമായില്ല. ഇതോടെ ദമ്പതിമാര്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐവിഎഫിന് വിധേയമായെങ്കിലും ഗര്‍ഭം ധരിക്കാനായില്ല. ഇതോടെയാണ് ഇരുവർക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആംഭിച്ചത്.
ഗര്‍ഭം ധരിക്കാന്‍ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭാര്യ പരസ്യമായി അപമാനിച്ചെന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്‍പില്‍വെച്ച് ഷണ്ഡനാണെന്ന് വിളിച്ച് അപമാനിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇങ്ങനെ വിളിച്ചതെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
advertisement
അതേസമയം, ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ നിഷധിച്ച ഭാര്യ, ഭര്‍ത്താവില്‍നിന്ന് സ്ത്രീധന പീഡനത്തിനിരയായെന്നും വാദിച്ചു. എന്നാല്‍, ഭാര്യയുടെ ആരോപണങ്ങള്‍ക്കും സ്ത്രീധനപീഡന പരാതിക്കും തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവം നേരിട്ടെന്ന ആരോപണം തെളിയിക്കാനാകുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നായിരുന്നു വിവാഹമോചനം അനുവദിച്ചത്.
ഭർത്താവിന് വേണ്ടി അഭിഭാഷകരായ പ്രത്യുഷ് ചിരന്തൻ, സന്തോഷ്, മൻദീപ് സിങ് എന്നിവരും ഭാര്യക്ക് വേണ്ടി അഡ്വ. രുപാലി കപൂർ, കെ ഡി ശർമ തുടങ്ങിയവരും ഹാജരായി.
Summary: Delhi High Court recently said that a wife openly humiliating husband by calling him impotent and discussing their sexual life in presence of family members causes mental cruelty and can be a ground for divorce.