വാങ്കഡെ, ഡിവൈ പാട്ടീല്‍, എംസിഎ, പൂനെ എന്നീ സ്റ്റേഡിയങ്ങളിലാണ് സീസണില്‍ കൂടുതല്‍ മത്സരങ്ങള്‍ നടന്നത്. ഈ സ്റ്റേഡിയങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതവും പ്ലേഓഫ് നടന്ന ഈഡന്‍ ഗാര്‍ഡന്‍സിനും ഫൈനല്‍ വേദിയായ അഹമ്മദാബാദിനും 12.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികം നല്‍കുക.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികമായി പ്രഖ്യാപിക്കുന്നത്.
കോവിഡിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ മാത്രമായി ലീഗ് മത്സരങ്ങള്‍ ഒതുക്കിയത്. മഹാരാഷ്ട്രയിലെ നാല് വേദികളില്‍ മാത്രമായി എഴുപതോളം മത്സരങ്ങളാണ് ഈ സീസണില്‍ നടന്നത്.
Location :
First Published :
May 31, 2022 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
BCCI |വാഴ്ത്തപ്പെടാത്ത ഹീറോകള്‍ക്കായി; ഗ്രൗണ്ട് സ്റ്റാഫിനും ക്യുറേറ്റര്‍മാര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ