TRENDING:

IPL 2022 |'ബോസ്' ബട്ട്‌ലര്‍ (100), 'ഹിറ്റ്'മെയര്‍ (35); രാജസ്ഥാനെതിരെ മുംബൈക്ക് 194 റണ്‍സ് വിജയലക്ഷ്യം

Last Updated:

ഐപിഎല്‍ 15ആം സീസണിലെ ആദ്യ സെഞ്ച്വറിയാണ് ബട്ട്ലര്‍ നേടിയിരിക്കുന്നത്. നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും സഹിതം 30 റണ്‍സ് നേടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) വമ്പന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ വിക്കറ്റ് 8 നഷ്ടത്തില്‍ 193 റണ്‍സാണ് രാജസ്ഥാന്‍ നേടിയ. 68 പന്തില്‍ 100 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറും, 14 പന്തില്‍ 35 റണ്‍സ് നേടിയ ഷിംറോണ്‍ ഹെട്‌മെയറുമാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
advertisement

ഐപിഎല്‍ 15ആം സീസണിലെ ആദ്യ സെഞ്ച്വറിയാണ് ബട്ട്ലര്‍ നേടിയിരിക്കുന്നത്. നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും സഹിതം 30 റണ്‍സ് നേടി. മുംബൈക്കായി ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

പവര്‍ പ്ലേയിലെ ആദ്യ മൂന്നോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ ബേസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ ജോസ് ബട്ട്‌ലര്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 26 റണ്‍സടിച്ചതോടെ രാജസ്ഥാന്‍ ടോപ് ഗിയറിലായി. എങ്കിലും ബേസില്‍ തമ്പിയുടെ ഓവറിനുശേഷം മുരുഗന്‍ അശ്വിനും ടൈമല്‍ മില്‍സും പിടിമുറുക്കി.

advertisement

ദേവ്ദത്ത് പടിക്കല്‍ ഏഴ് റണ്‍സ് മാത്രം നേടിക്കൊണ്ട് മടങ്ങി. പിന്നീടെത്തിയ സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്ട്‌ലര്‍ തകര്‍ത്തടിച്ചതോടെ 14 ഓവറില്‍ ടീം സ്‌കോര്‍ 130-ല്‍ എത്തി. എന്നാല്‍ 15ആം ഓവറിലെ രണ്ടാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് ഈ കൂട്ടുകെട്ട് തകര്‍ത്തു. 21 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത സഞ്ജുവിനെ പൊള്ളാര്‍ഡ് തിലക് വര്‍മയുടെ കൈയ്യിലെത്തിച്ചു. ബട്‌ലര്‍ക്കൊപ്പം 82 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പകരമെത്തിയ ഷിംറോണ്‍ ഹെട്‌മെയറും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്.

advertisement

പിന്നാലെ ബട്ട്‌ലര്‍ സെഞ്ചുറി നേടി. സെഞ്ചുറിയിലെത്താന്‍ ബട്‌ലറിന് വെറും 66 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. താരത്തിന്റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയാണിത്. ബട്‌ലറിന്റെ ആഘോഷം തീരുന്നതിനുമുന്‍പ് ഹെട്‌മെയര്‍ പുറത്തായി. വെറും 14 പന്തുകളില്‍ നിന്ന് മൂന്ന് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 35 റണ്‍സെടുത്ത ശേഷമാണ് ഹെട്‌മെയര്‍ മടങ്ങിയത്.

പിന്നാലെ ബട്‌ലറും പുറത്തായി. ബുംറയുടെ തകര്‍പ്പന്‍ യോര്‍ക്കര്‍ ബട്ട്‌ലറുടെ വിക്കറ്റ് പിഴുതു. 68 പന്തുകളില്‍ നിന്ന് 11 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. അവസാന ഓവറുകളില്‍ രാജസ്ഥാന് വേണ്ട വിധത്തില്‍ സ്‌കോര്‍ ചെയ്യാനായില്ല. അശ്വിനും സെയ്‌നിയുമെല്ലാം വന്നതിനേക്കാള്‍ വേഗത്തില്‍ ക്രീസ് വിട്ടു. അവസാന പന്തില്‍ റിയാന്‍ പരാഗും പുറത്തായി. ഇതോടെ രാജസ്ഥാന്‍ 193 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |'ബോസ്' ബട്ട്‌ലര്‍ (100), 'ഹിറ്റ്'മെയര്‍ (35); രാജസ്ഥാനെതിരെ മുംബൈക്ക് 194 റണ്‍സ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories