വീണ്ടുമൊരിക്കൽ കൂടി ടോസ് നഷ്ടമായ ബാറ്റിങ്ങിനയയ്ക്കപ്പെട്ട രാജസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായ ജോസ് ബട്‌ലറെ (11 പന്തില്‍ 7) മൂന്നാം ഓവറില്‍ ചേതന്‍ സക്കരിയ ഷാർദുളിന്റെ കൈകളിലെത്തിച്ചു. ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ മുൻ രാജസ്ഥാൻ താരം കൂടിയായ സക്കരിയ തന്റെ ടീമിന് നിർണായക ബ്രേക്ത്രൂ ആണ് നൽകിയത്. ബട്ലർക്ക് ശേഷം പടിക്കൽ ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് സഞ്ജുവും രാജസ്ഥാനും അശ്വിന് സ്ഥാനക്കയറ്റം നൽകി ബാറ്റിങ്ങിനയച്ചു. പവർപ്ലേ ഓവറുകളിൽ യശ്വസി ജയ്‌സ്വാളിനൊപ്പം തകർത്തടിച്ച് അശ്വിൻ സ്കോർ ഉയർത്തിയതോടെ രാജസ്ഥാന് പ്രതീക്ഷയായി. എന്നാൽ ഒമ്പതാം ഓവറില്‍ രാജസ്ഥാൻ സ്കോർ 54 നിൽക്കേ ജയ്‌സ്വാൾ (19 പന്തില്‍ 19) മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നൽകി മടങ്ങി.
advertisement
ജയ്‌സ്വാൾ പോയശേഷം ക്രീസിലെത്തിയ ദേവ്‌ദത്ത് പടിക്കൽ അശ്വിനൊപ്പം മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ 14-ാം ഓവറില്‍ രാജസ്ഥാന്‍ 100 കടന്നു. പിന്നാലെ തന്നെ ഇരുവരും 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. 37 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ അശ്വിനെ പക്ഷെ തൊട്ടടുത്ത പന്തിൽ മാര്‍ഷ് പറഞ്ഞയച്ചു.38 പന്തിൽ നിന്നും നാല് ഫോറും രണ്ട് സിക്‌സും സഹിതം 50 റൺസ് നേടിയാണ് അശ്വിൻ മടങ്ങിയത്. പിന്നാലെ വന്ന സഞ്ജുവിനെ (നാല് പന്തില്‍ ആറ്) നോര്‍ക്യ ഷാർദുളിന്റെ കൈകളിലെത്തിച്ചു.
അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമത്തിനിടെ റിയാന്‍ പരാഗ് (5 പന്തില്‍ 9) സക്കരിയയുടെ പന്തില്‍ പവലിന് ക്യാച്ച് നൽകി മടങ്ങി. പിന്നീടങ്ങോട്ട് വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഡൽഹി ബൗളർമാർ രാജസ്ഥാനെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. നോര്‍ക്യയുടെ 19-ാം ഓവറിലെ ആദ്യ പന്തില്‍ പടിക്കലിനെ (30 പന്തില്‍ 48) കമലേഷ് നാഗര്‍കോട്ടി ഒരു മികച്ച ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് റാസി വാന്‍ഡര്‍ ഡസ്സന്റെ (10 പന്തില്‍ 12*), പ്രകടനമാണ് രാജസ്ഥാനെ 150 കടത്തിയത്. വാൻഡർ ഡസ്സനൊപ്പം ട്രെന്‍റ് ബോള്‍ട്ട് (3 പന്തില്‍ 3*) പുറത്താകാതെ നിന്നു.