ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിന്ന് പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന് വ്യക്തം. അങ്ങനെയാണെങ്കില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം തന്നെയാവും മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ കാത്തിരിക്കുന്നത്. മുംബൈയെ സംബന്ധിച്ച് മധ്യനിരയുടെ മോശം ഫോം തലവേദനയാവുമ്പോള്‍ ക്യാപ്റ്റന്റേതടക്കം സ്ഥിരതയില്ലായ്മയില്‍ പഴിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ സഞ്ജു മറുപടി പ്രകടനം കാഴ്ച വെച്ചിരുന്നു.
അവസാന മത്സരത്തില്‍ തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം തീര്‍ത്ത് വിജയവഴിയിലേക്ക് തിരിച്ചെത്താനാകും മുംബൈയുടെ ശ്രമം. അതേ സമയം അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ അനായാസ ജയം ആവര്‍ത്തിക്കാനാകും സഞ്ജുവും കൂട്ടരും ഇന്നിറങ്ങുക. ടൂണമെന്റിലെ താരങ്ങളുടെ പിന്മാറ്റം ഏറ്റവും കൂടുതല്‍ അലട്ടുന്ന ടീമാണ് രാജസ്ഥാന്‍. അഞ്ചു മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണം ജയിച്ചുകൊണ്ട് പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍. ഇത്രയും ജയം തന്നെ നേടിയ മുംബൈ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്.
advertisement
Also Read-IPL 2021| താരങ്ങൾക്ക് പുറമേ അംപയർമാരും ഐപിഎല്ലിൽ നിന്ന് പിന്മാറുന്നു; കാരണം കോവിഡ് 19
25 മത്സരങ്ങളില്‍ ഇതുവരെ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12 വീതം മത്സരങ്ങളില്‍ ഇരുവരും വിജയികളായിട്ടുണ്ട്. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു.
ഇന്നത്തെ രണ്ടാം മത്സരം കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സും വിജയവഴിയില്‍ തിരിച്ചെത്തിയ കെ കെ ആറും തമ്മിലാവുമ്പോള്‍ ഫലം പ്രവാചനാതീതമാണ്. അവസാന മത്സരത്തില്‍ ആര്‍ സി ബിയോട് ഒരു റണ്ണിന്റെ തോല്‍വി വഴങ്ങി നിരാശരായി മടങ്ങിയ പന്തും കൂട്ടരും എതിരാളികളെ ഏത് രീതിയിലും തകര്‍ക്കാന്‍ കച്ചകെട്ടിയാകും ഇന്ന് ഇറങ്ങുക. മറുഭാഗത്ത് അവസാന മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്ത് തരിപ്പണമാക്കി കളഞ്ഞതിന്റെ ആത്മവിശ്വാസവും പേറിയാണ് മോര്‍ഗനും കൂട്ടരും ഇന്നിറങ്ങുക.
ഇരു ടീമുകളും 27 മത്സരങ്ങളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ 12 മത്സരങ്ങളില്‍ ഡല്‍ഹിയും 14 എണ്ണത്തില്‍ കൊല്‍ക്കത്തയും ജയിച്ചിട്ടുണ്ട്. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. ഇരു ടീമും മുഖാമുഖമെത്തിയ അവസാന ആറ് മത്സരത്തില്‍ 170ന് മുകളില്‍ സ്‌കോര്‍ പോയിരുന്നു. കൊല്‍ക്കത്തയ്ക്കെതിരേ അവസാന അഞ്ച് മത്സരത്തില്‍ നാലിലും ജയം ഡല്‍ഹിക്കായിരുന്നു. നിലവിലെ ഫോം വിലയിരുത്തുമ്പോഴും ജയസാധ്യത കൂടുതല്‍ ഡല്‍ഹിക്കാണ്.
