വയനാട് സ്വദേശിനിയായ ഒരു യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഈ യുവതിയെ ഒരു വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തി മൃതദേഹം കണ്ട ശേഷം അഖിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ക്യാംപിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അഖിൽ പുറത്തിറങ്ങിയത്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തി. മകൻ പെട്ടെന്ന് മടങ്ങിവന്നതിനെക്കുറിച്ച് മാതാവ് തിരക്കിയെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് പുലർച്ചെ രണ്ടേകാലോടെ സുഹൃത്തിന് വാട്സാപ്പിൽ ഒരു സന്ദേശം അയച്ചു. കാർ വാങ്ങിയ വിവരങ്ങളും പോസ്റ്റ് ഓഫിസിലുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള കണക്കുകളും സന്ദേശത്തിൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
