സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സർക്കാർ
1. വിശ്വാസത്തിൽ വേർതിരിവ് പാടില്ലെന്നും തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
2. ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത്.
3. ശബരിമലയിലെ അയ്യപ്പ ഭക്തൻമാരെ പ്രത്യേക ഗണമായി കാണാനാവില്ല
4. ഭരണഘടനയുടെ പാർട്ട്-3 അനുശാസിക്കുന്ന മൗലികാവകാശങ്ങൾ സമൂഹത്തിന്റെ പരിവർത്തനത്തിന് അനിവാര്യമാണെന്ന് ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി
advertisement
5. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21-ാം വകുപ്പിന്റെ ലംഘനവുമാണെന്ന് കോടതി നിരീക്ഷിച്ചു.
6. 41 ദിവസത്തെ വ്രതം സ്ത്രീകൾക്ക് അനുഷ്ഠിക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്റ്റിസ് നരിമാൻ
7. മത നിയമങ്ങൾ വെച്ചുപുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മത നിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
