അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കണമെന്നാണ് രേവദിൻറെ ആവശ്യം.അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ചത് കൊടുംക്രൂരതെയെന്നാണ് രേവദ് പറയുന്നത്. അരികൊമ്പന്റെ നിരപരാധിത്വം നമ്മുടെ കേരള സമൂഹം തിരിച്ചറിയണമെന്നും ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലെ അരിക്കൊമ്പനെ കൊന്ന ചരിത്രമില്ലെന്നും രേവദ് പറഞ്ഞു. അരിക്കൊമ്പൻ അരി മോഷ്ടിച്ചത് മനുഷ്യർ കാടുവെട്ടിതെളിച്ച് കൃഷി ചെയ്തതോടെയാണെന്നും രേവദ് പറഞ്ഞു.
Also read-അരിക്കൊമ്പൻ ആരോഗ്യവാൻ;തമിഴ്നാട് വനംവകുപ്പ് ദൃശ്യങ്ങൾ പുറത്തുവിട്ടു
അരികൊമ്പനെ കേരള വനംവകുപ്പ് മതിയായ ചികിത്സ നൽകിയ ശേഷം ചിന്നക്കനാലിൽ തുറന്ന് വിടാനാണ് രേവദ് പറയുന്നത്. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ഓരോ ദിവസവും 100 കിലോ മീറ്റർ സഞ്ചരിക്കും. നാട്ടുകാരുമായി വിഷയം സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കാണുക കൂടിയാണ് രേവദിന്റെ ലക്ഷ്യം.
advertisement