TRENDING:

'ഉമ്മയുടെ ഖബറിടം സന്ദർശിക്കണം, ബാപ്പയോടൊപ്പം കുറച്ചുനാൾ കഴിയണം'; മഅദനി രാത്രി കൊച്ചിയിലെത്തും

Last Updated:

രാത്രി 7.20ന് കൊച്ചിയിലെത്തും. തുടർന്ന് കൊല്ലം അൻവാർശേരിയിലേക്ക് പോകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദു നാസർ മഅദനി കേരളത്തിലേക്ക് തിരിച്ചു. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്ക് വരുന്നത്. കർണാടക സർക്കാരിൽനിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് 6.15നുള്ള ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന മഅദനി രാത്രി 7.20ന് കൊച്ചിയിലെത്തും. തുടർന്ന് കൊല്ലം അൻവാർശേരിയിലേക്ക് പോകും. വിചാരണത്തടവുകാരനായി ദീർഘനാളുകൾ കഴിയേണ്ടിവരുന്നതായും നിയമസംവിധാനത്തിന് ഇത് അപമാനമാണന്നും അധികാരികൾ ഇക്കാര്യം ആലോചിക്കണമെന്നും മഅദനി പറഞ്ഞു. ആരോഗ്യം വളരെ മോശമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുൽ നാസർ മഅദനി
അബ്ദുൽ നാസർ മഅദനി
advertisement

”ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിൻ ലെവൽ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നിൽക്കുന്നതുകൊണ്ട് ഇടക്കിടയ്ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ സ്‌ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിൽ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങൾ സർവശക്തനായ ദൈവത്തിന് സമർപ്പിക്കുന്നു”- മഅദനി മാധ്യമങ്ങളോട് പറഞ്ഞു.

Also Read- ‘പിണറായിയുടെ പൊലീസ് കൂലിപ്പട്ടാളം’; എംഎസ്എഫുകാരെ കൈവിലങ്ങ് വെച്ചത് അനീതിയെന്ന് എം കെ മുനീർ

advertisement

”ബാപ്പക്ക് ഓര്‍മ്മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കൂടെ കുറച്ച് നാള്‍ കഴിയണം. പിന്നെ ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാൻ. ഞാനത് അഭിമുഖീകരിക്കാൻ മാനസികമായി തയാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോൾ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു” – മഅദനി കൂട്ടിച്ചേർത്തു.

advertisement

ഭാര്യ സൂഫിയ മഅദനി, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവരാണ് അദ്ദേഹത്തെ യാത്രയിൽ അനുഗമിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅദനി പിതാവിനെ സന്ദർശിക്കുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅദനി അവസാനമായി നാട്ടിലെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മയുടെ ഖബറിടം സന്ദർശിക്കണം, ബാപ്പയോടൊപ്പം കുറച്ചുനാൾ കഴിയണം'; മഅദനി രാത്രി കൊച്ചിയിലെത്തും
Open in App
Home
Video
Impact Shorts
Web Stories