'പിണറായിയുടെ പൊലീസ് കൂലിപ്പട്ടാളം'; എംഎസ്എഫുകാരെ കൈവിലങ്ങ് വെച്ചത് അനീതിയെന്ന് എം കെ മുനീർ

Last Updated:

ഇതൊന്നും കൈയ്യുംകെട്ടി നോക്കിനിൽക്കാൻ ജനാധിപത്യവിശ്വാസികൾക്ക് കഴിയില്ലെന്നും മുനീർ

കുഴഞ്ഞുവീഴുന്നതിന് മുൻപുള്ള ദൃശ്യം
കുഴഞ്ഞുവീഴുന്നതിന് മുൻപുള്ള ദൃശ്യം
കോഴിക്കോട്: എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതിൽ പ്രതിഷേധവുമായി ലീഗ് നേതാവ് എം കെ മുനീർ. പിണറായി വിജയന്‍റെ പൊലീസ് കൂലിപ്പട്ടാളമായി മാറി. കടുത്ത അനീതിയാണിതെന്നും എം കെ മുനീർ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവർത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ചതാണ് വിവാദമായത്.
പൊലീസ് നടപടി ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട വിഷയമാണിത്. എസ്എഫ്ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നുവെന്ന് എം.കെ. മുനീർ പറഞ്ഞു.
തീവ്രവാദികളെ കൊണ്ടുപോകുന്നതു പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോകുന്നത്. കൊലക്കുറ്റം ചെയ്തവരെ ഇങ്ങനെ കൊണ്ട് പോവാറുണ്ടോ? പിണറായിയുടെ നാട് ഇപ്പോൾ കേരളമല്ല, അമേരിക്കയാണ്. നാട്ടിലുള്ളവരെ മുഴുവൻ പീഡിപ്പിച്ചശേഷം അമേരിക്കയിൽ പോയി വലിയ തള്ള് നടത്തുകയാണ് പിണറായിയെന്നും മുനീർ പരിഹസിച്ചു.
ഇതൊന്നും കൈയ്യുംകെട്ടി നോക്കിനിൽക്കാൻ ജനാധിപത്യവിശ്വാസികൾക്ക് കഴിയില്ലെന്നും മുനീർ പറഞ്ഞു. കേരളത്തിൽ സിപിഎമ്മുകാർക്ക് ഒരു നീതിയും മറ്റുളളവർക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കപ്പെട്ടപ്പോഴാണ് എംഎസ്എഫ് വിദ്യാർത്ഥി സംഘടനാനേതാക്കൾ പ്രതിഷേധിച്ചതെന്നും എം കെ മുനീര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായിയുടെ പൊലീസ് കൂലിപ്പട്ടാളം'; എംഎസ്എഫുകാരെ കൈവിലങ്ങ് വെച്ചത് അനീതിയെന്ന് എം കെ മുനീർ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement