ഉമ്മന്‍ചാണ്ടി അവസാനമായി പുതുപ്പള്ളിയിലേക്ക്; ജനനായകന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കേരളം
താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും നൂറുകണക്കിന് വേദികളിൽ അനുകരിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ ശബ്ദം ഇനി ഒരിക്കലും ഒരു വേദിയിലും അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. മിമിക്രി വേദികളിലെ കോട്ടയം നസീറിന്‍റെ മാസ്റ്റര്‍ പീസ് ഐറ്റമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രൂപവും ശബ്ദവും അനുകരിക്കല്‍. പല സ്റ്റേജിലും ഉമ്മന്‍ചാണ്ടി തന്നെ നസീറിന്‍റെ പ്രകടനം കണ്ട് കൈയ്യടിച്ചിട്ടുണ്ട്.
‘കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ച നേതാവ്’; അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ
advertisement
ഉമ്മൻചാണ്ടിയുടെ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ മുതിർന്ന ജ്യേഷ്ഠനെയും നാട്ടുകാരനെയുമാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് കോട്ടയം നസീര്‍ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് കോട്ടയം കറുകച്ചാലിൽ നടന്ന ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് ഉമ്മൻചാണ്ടിയായിരുന്നു. വേദിയില്‍ അതിഥിയായി കോട്ടയം നസീറും. ഉദ്ഘാടകന്‍ എത്താന്‍ വൈകിയപ്പോൾ സംഘാടകരില്‍ ചിലര്‍ നടന്മാരെ അനുകരിക്കാന്‍ അഭ്യർഥിച്ചു. ഇതിനിടെ ഉമ്മൻചാണ്ടിയുടെ ശബ്ദവും നസീർ വേദിയിൽ അനുകരിച്ചു. ഇതിനിടയിലാണ് അദ്ദേഹം വേദിയിലെത്തിയത്. ഇതോടെ കണ്ടിനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു.
ഞാൻ വരാൻ അൽപ്പം വൈകിയെങ്കിലും എന്റെ ഗ്യാപ്പ് നസീർ നികത്തിയല്ലോ എന്നാണ് അന്ന് ഉമ്മൻചാണ്ടി പറഞ്ഞത്. അനുജനെപ്പോലെ കണ്ട് തന്നെ സ്‌നേഹിച്ച ആ വലിയ മനുഷ്യനെ ഇനി വേദിയിൽ അവതിരിപ്പിച്ച് കൈയ്യടി നേടാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്നും കോട്ടയം നസീർ പറഞ്ഞു.