സ്പ്രിങ്ക്ളർ കരാർ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പശ്ചാത്തലത്തിലായിരുന്നു പുനഃപരിശോധനയ്ക്ക് സർക്കാർ തയ്യാറായത്. സംസ്ഥാനത്തെ പൊതുജനങ്ങളുടെ ആരോഗ്യ ഡേറ്റ അമേരിക്കൻ കമ്പനിക്ക് കൈമാറി എന്നായിരുന്നു ആരോപണം. പ്രതിഷേധം ശക്തമായതോടെ കരാറിൽ തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറായി. ഒപ്പം അന്വേഷണ സമിതിയെ നിയോഗിച്ചു.
TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
advertisement
പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സമിതിയെ നിയോഗിച്ചതിനപ്പുറം സമയക്രമം ആയി റിപ്പോർട്ട് വാങ്ങിയെടുക്കാൻ സർക്കാരും ശ്രമിച്ചില്ല. നടപടിക്രമങ്ങൾ പാലിച്ചാണോ സ്പ്രിങ്ക്ളർ കമ്പനിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്, ആരോഗ്യ വിവരങ്ങൾ ചോരും എന്ന ആശങ്കയ്ക്ക് എത്രമാത്രം കഴമ്പുണ്ട് തുടങ്ങിയ വിഷയങ്ങളാണ് പരിശോധിക്കാൻ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടത്.
സ്വർണക്കടത്ത് കേസിലെ വിവാദ നായകൻ എം ശിവശങ്കർ തന്നെയായിരുന്നു സ്പ്രിങ്ക്ളർ വിഷയത്തിലും ആരോപണം നേരിട്ടത്. കരാർ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ പരിശോധനയിൽ എം ശിവശങ്കരൻ എതിരെയുള്ള ആരോപണങ്ങളും ഉൾപ്പെടുന്നു.