വെള്ളിയാഴ്ച നടന്ന പുന്നപ്ര ഗവൺമെൻ്റ് ജെ ബി സ്കൂളിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് എച്ച് സലാം എം എൽ എ ജി സുധാകരനെ പുകഴ്ത്തിയത്. മാധ്യമപരിലാളനയിൽ വളർന്ന നേതാവല്ല സുധാകരനെന്നും നല്ല കാര്യം നടക്കുമ്പോൾ വാർത്ത നൽകി അദ്ദേഹത്തെ ചുരുക്കരുതെന്നും സലാം പറഞ്ഞു. ഒരു കോടി രൂപ മുടക്കി സുധാകരൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ചിത്രം ഉദ്ഘാടന നോട്ടീസിൽ അച്ചടിച്ചുവന്നപ്പോൾ സുധാകരൻ്റെ പേരുള്ള ഭാഗം ഫോട്ടോഷോപ്പ് ഉപയോഗിച്ച് എം എൽ എയുടെ ഓഫീസ് നീക്കം ചെയ്തിരുന്നു.
advertisement
തുടർന്ന് ജില്ലാ സെക്രട്ടറി ആർ നാസർ വിശദീകരണം ചോദിക്കുകയും വിയോജിപ്പ് അറിയിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എച്ച് സലാം ജി സുധാകരന് അധ്യക്ഷ പ്രസംഗത്തിൽ പരാമർശിച്ചത്.
ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് നിർദ്ദേശിക്കുമ്പോഴും അമ്പലപ്പുഴയിൽ സി പി എമ്മിനുള്ളിലെ പോര് നിയന്ത്രണാതീതമായി മുന്നോട്ട് പോകുകയാണ്. സ്കൂളുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും അതൃപ്തി അറിയിച്ചിരുന്നു. പ ക്ഷെ ജില്ലാ സെക്രട്ടറി ആർ നാസർ നേരിട്ട് ജി സുധാകരനെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സലാം അതിന് വഴങ്ങിയില്ല എന്നാണ് സൂചന. പരിപാടിയിൽ പാർട്ടി പ്രതിനിധിയായി പങ്കെടുത്തത് അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ഓമനക്കുട്ടൻ ആണ്. സുധാകരൻ അടിവരയിട്ട് രേഖപ്പെടുത്തേണ്ട നേതാവാണെന്ന് പറഞ്ഞ സലാം അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ പുകഴ്ത്താനാണ് പ്രസംഗത്തിൽ ഏറെ സമയവും ചിലവിട്ടത്.
Also Read- രണ്ടാം പിണറായി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധം, സച്ചാറിലെ ചതി വഖഫ് ബോര്‍ഡിലും: സമസ്ത
അതേ സമയം സംഘടനാ നടപടിക്ക് ശേഷം പ്രകോപനത്തിന് അടിപ്പെടാതെ പാർട്ടി അച്ചടക്കം സുധാകരൻ പാലിക്കുമ്പോഴാണ് മറുപക്ഷത്തിൻ്റെ നടപടി എന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെയും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.