TRENDING:

മകളെ പഠിപ്പിക്കുന്നതിനു പണം കണ്ടെത്താന്‍ അമ്മ ഇറ്റലിയില്‍; അമ്മയെ കാത്തുനിൽക്കാതെ ആന്‍ റുഫ്ത മടങ്ങി

Last Updated:

മകളുടെ വിയോ​ഗവാർത്തയറിഞ്ഞ് കരഞ്ഞു തളർന്ന റോയിയെയും മകനെയും ആശ്വസിപ്പിക്കാൻ കഴിയാത്ത നിലയിലായിരുന്നു കണ്ടു നിന്നവരെല്ലാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ അപകടമരണത്തിന്റെ ഞെട്ടലിലാണ് നാട്. ഹൃദയം നുറുങ്ങുന്ന നൊമ്പരക്കാഴ്ചകള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മരിച്ചവരിൽ വടക്കൻ പറവൂർ സ്വദേശിയും വിദ്യാർത്ഥിനിയുമായ ആൻ റുഫ്തയുടെ അമ്മ ഇറ്റലിയിൽ. ഈയടുത്താണ് വിസിറ്റിങ് വിസയിൽ അമ്മ ഇറ്റലിയിലേക്ക് പോയത്. ആൻ റുഫ്തയുടെ പഠനത്തിനു ആവശ്യമായ പണം കണ്ടെത്താൻ ജോലി തേടിയാണ് ഇവർ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.
advertisement

ഇറ്റലിയില്‍ നിന്നും ഇവരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടന്നു വരകുകയാണ്. മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് ഇവരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ആൻ റുഫ്തയുടെ പിതാവ് റോയിയെ ആശ്വസിപ്പിക്കാനാകാതെ ഹൈബി ഈഡൻ അടക്കമുള്ളവരുടെ കാഴ്ചകളും കണ്ടുനിന്നവരുടെ കണ്ണ് നനയിപ്പിച്ചു.

Also read-കുസാറ്റ് അപകടം: അടിയന്തിര സമഗ്ര അന്വേഷണം; വി സിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും റിപ്പോർട്ട് തേടി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിലാണ്  നാല് പേർ മരിച്ചത്.  മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തു നിന്നുമുള്ള ആളും.  ദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളെ പഠിപ്പിക്കുന്നതിനു പണം കണ്ടെത്താന്‍ അമ്മ ഇറ്റലിയില്‍; അമ്മയെ കാത്തുനിൽക്കാതെ ആന്‍ റുഫ്ത മടങ്ങി
Open in App
Home
Video
Impact Shorts
Web Stories